ആപ്പ്ജില്ല

പുതുവത്സരത്തിൽ ഭാര്യയ്‌ക്ക് കേക്ക് വാങ്ങാൻ പോയ നവവരനെ തല്ലിക്കൊന്നു

ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി കേക്ക് വാങ്ങാൻ പോയപ്പോഴാണ് കൊലപാതകം നടന്നത്. യുവാവിൻ്റെ ഭാര്യയുടെ പിതാവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു

Samayam Malayalam 2 Jan 2021, 3:11 pm
കുർണൂൽ: ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിൽ ജാതിക്കൊല. ഒരന്നരമാസം മുൻപ് വിവാഹിതനായ ദളിത് യുവാവിനെ ഭാര്യയുടെ വീട്ടുകാർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തി. പ്രദേശത്തെ ആർടിസി കോളനിയിൽ താമസിച്ചിരുന്ന ആദം സ്‌മിത് (3) എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ യുവാവിൻ്റെ ഭാര്യയുടെ പിതാവിനെയും അമ്മാവനെയും പോലീസ് കസ്‌റ്റഡിയിലെടുത്തു.
Samayam Malayalam ആദം സ്‌മിത്തും ഭാര്യയും. Photo: VSR Telugu
ആദം സ്‌മിത്തും ഭാര്യയും. Photo: VSR Telugu


Also Read: രണ്ട് മാസം പ്രായമുള്ള കുട്ടിയെ അച്ഛൻ മദ്യലഹരിയിൽ അടിച്ചുകൊന്നു

വ്യാഴാഴ്‌ചയാണ് കൊലപാതകം നടന്നത്. പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി കേക്ക് വാങ്ങാൻ പോയ ആദത്തിനെ രണ്ടംഘ സംഗം ആക്രമിക്കുകയായിരുന്നു. ഇരുമ്പുദണ്ഡ് കൊണ്ട് തലയ്‌ക്കടിയേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. ആദത്തിൻ്റെ ഭാര്യയുടെ പിതാവ് ചിന്ന ഈരണ്ണ, അമ്മാവൻ പെഡ്ഡ ഈര എണ്ണയേയും കസ്‌റ്റഡിയിൽ എടുത്തതായി അദോനി സിഐ പി ശ്രീരാമുലു വാർത്താ ഏജൻസിയോട് പറഞ്ഞു.

ക്രിസ്‌ത്യൻ ദളിത് വിഭാഗത്തിൽപ്പെട്ട ആദം കുറുവ സമുദായത്തിൽപ്പെട്ട യുവതിയെ ഒന്നര മാസം മുൻപാണ് വിവാഹം ചെയ്‌തത്. യുവതിയുടെ വീട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ സ്ഥലത്തെ ആദ്യസമാജം ഓഫീസിൽ വെച്ചായിരുന്നു വിവാഹം. യുവതി വീട് വിട്ട് ഇറങ്ങിപ്പോയതിൽ കുടുംബത്തിൽ നിന്ന് ഭീഷണിയുണ്ടായിരുന്നു.

Also Read: 14കാരനെതിരെ അയൽക്കാരൻ തോക്കു ചൂണ്ടി; കണ്ടുനിന്ന അമ്മ ഹൃദയാഘാതം വന്നു മരിച്ചു

ഭീഷണി ശക്തമായതോടെ ആദം പോലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ രണ്ട് കുടുംബങ്ങളെയും സ്‌റ്റേഷനിൽ വിളിച്ച് വരുത്തി പോലീസ് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. യാതൊരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാകരുതെന്ന നിർദേശം പോലീസ് നൽകിയിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത്. എട്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു യുവതിയുമായുള്ള ആദത്തിൻ്റെ വിവാഹം.
പട്ടികജാതിക്കാർക്കെതിരായ അതിക്രമവും കൊലക്കുറ്റവും ചേർത്താണ് പോലീസ് കേസ് റജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്