ആപ്പ്ജില്ല

വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചു; തട്ടിയെടുത്തത് ലക്ഷക്കണക്കിന് രൂപ, യുവതിയ്‌ക്കെതിരെ എഫ്‌ഐആര്‍

Samayam Malayalam 11 Jul 2020, 2:22 pm
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി ബിസിനസുകാരനായ യുവാവിനെ കബളിപ്പിച്ചതില്‍ യുവതിയ്‌ക്കെതിരെ ഡല്‍ഹി കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരന്റെ ബിസിനസ് യുവതിയുടെ പേരിലേയ്ക്ക് മാറ്റുകയും ഷോപ്പിങ്ങിനായി ലക്ഷക്കണക്കിന് രൂപയുമാണ് ചെലവായതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Samayam Malayalam Court


Also Read: ഒറ്റദിവസം ഏറ്റവും ഉയര്‍ന്നത്; 27,114 പുതിയ കൊവിഡ് രോഗികള്‍, 519 മരണം

'ഒരു വ്യക്തിയ്ക്ക് അവന്റെ അല്ലെങ്കില്‍ അവളുടെ മനസ്സ് മാറ്റാന്‍ കഴിയും. എന്നാല്‍, ചിലര്‍ ചതിക്കണമെന്ന ഉദ്ധേശ്യത്തോടെ വിവാഹ വാഗ്ദാനം നടത്തുമ്പോള്‍ അത് ശരിക്കും വഞ്ചനയാണ്', ഡല്‍ഹി കോടതി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവ് യുവതിയ്ക്ക് പണം ചെലവഴിച്ചതെന്ന് വിചാരണയ്ക്കിടെ പോലീസ് വാദിച്ചു. എന്നാല്‍, ഇരയുടെ ആരോപണങ്ങള്‍ മാറ്റിവയ്ക്കാനാവില്ലെന്ന് കോടതി കണ്ടെത്തി.

Also Read: ബന്ധങ്ങള്‍ തകര്‍ക്കാന്‍ നേപ്പാളിന്‍റെ പൗരത്വ ഭേദഗതി; ഇന്ത്യയ്ക്ക് നിരാശ, ചൈനയ്ക്ക് ആശ്വാസം

വിലയേറിയ സമ്മാനങ്ങളും വസ്തുക്കളുമാണ് യുവതി യുവാവില്‍ നിന്ന് തട്ടിയെടുത്തത്. എന്നാല്‍, വിവാഹം കഴിക്കാന്‍ യുവതി വിസ്സമ്മതിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുവതിയുടെ കുടുംബം നിരവധി ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഈ വര്‍ഷം ഫെബ്രുവരിയ്ക്കും ഏപ്രിലിനും ഇടയില്‍ 14 ലക്ഷം രൂപ യുവതിയ്ക്കും വീട്ടുകാര്‍ക്കും അയച്ചു കൊടുത്തതായി പരാതിക്കാരന്‍.

2019 ലാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും വിദേശയാത്ര നടത്തിയിട്ടുണ്ട്. യുവാവിന് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ ഉണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്