ആപ്പ്ജില്ല

ബോയ‍്‍സ് ലോക്കർ റൂമിലെ ബലാത്സംഗ പരാമ‍‍ർശം; ആ ചാറ്റിന് പിന്നിൽ പെൺകുട്ടി, പുതിയ ട്വിസ്റ്റുമായി പോലീസ്!

ഡൽഹിയിലെ സ്കൂൾ വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചർച്ചകൾ പുറത്തായത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് അഡ്മിൻ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.

Samayam Malayalam 11 May 2020, 11:06 am
ഡൽഹിയിലെ ഒരു കൂട്ടം വി‍ദ്യാ‍ർഥികളുടെ രഹസ്യ ഇൻസ്റ്റഗ്രാം ചാറ്റിലെ വിവരങ്ങൾ പുറത്ത് വന്നത് വലിയ ച‍ർച്ചയായിരുന്നു. സ്ത്രീകളെ അധിക്ഷേപിക്കുന്ന ചർച്ചയാണ് ഈ ഗ്രൂപ്പിൽ നടന്നത്. സ്നാപ് ചാറ്റിലും ഇൻസ്റ്റഗ്രാമിലും ഉള്ള ഈ ഗ്രൂപ്പിൽ ബലാത്സംഗത്തിന് പോലും സ്കൂൾ കുട്ടികൾ പദ്ധതിയിടുന്നുണ്ടെന്നതാണ് ഞെട്ടിച്ചത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതോടെ പോലീസ് ശക്തമായ അന്വേഷണം തുടങ്ങിയിരുന്നു. 15കാരനായ വിദ്യ‍ാ‍‍ർഥിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഗ്രൂപ്പ് അഡ്മിനെയും പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിൽ പുതിയൊരു വഴിത്തിരിവ് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഡൽഹി പോലീസ്.
Samayam Malayalam delhi police reveals new twist on boislockerroom case
ബോയ‍്‍സ് ലോക്കർ റൂമിലെ ബലാത്സംഗ പരാമ‍‍ർശം; ആ ചാറ്റിന് പിന്നിൽ പെൺകുട്ടി, പുതിയ ട്വിസ്റ്റുമായി പോലീസ്!


രണ്ട് പേർ അറസ്റ്റിൽ

കേസുമായി ബന്ധപ്പെട്ട് ഇത് വരെ രണ്ട് പേരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം 15 വയസ്സുകാരനായ വിദ്യാർഥിയാണ് അറസ്റ്റിലായത്. ഗ്രൂപ്പിൻെറ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തത് ഈ വിദ്യാർഥിയുടെ പേരിലായിരുന്നു. പിന്നീട് ഗ്രൂപ്പ് അഡ്മിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുകയാണ്. ഈ അധ്യയന വർഷം പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതിയ ഒരു വിദ്യാർഥിയാണ് അറസ്റ്റിലായവരിൽ ഉള്ള ഒരാൾ.

പുതിയ ട്വിസ്റ്റുമായി പോലീസ്

കേസിൽ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ് ഇപ്പോൾ. സഹപാഠിയെ ബലാത്സംഗം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്ന തരത്തിലുള്ള ചാറ്റിൻെറ സ്ക്രീൻ ഷോട്ട് പുറത്ത് വന്നിരുന്നു. എന്നാൽ ആ സ്ക്രീൻ ഷോട്ടിനും ചാറ്റിനും ഈ ഗ്രൂപ്പുമായി ബന്ധമൊന്നുമില്ലെന്നാണ് ഇപ്പോൾ പോലീസ് പറയുന്നത്. ഒരു പെൺകുട്ടി ആൺകുട്ടിയുടെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കി മറ്റൊരു ആൺകുട്ടിയുമായി നടത്തിയ ചാറ്റിലെ സ്ക്രീൻ ഷോട്ടാണ് പുറത്ത് വന്നതെന്നാണ് പോലീസ് പറയുന്നത്. രണ്ട് പേർക്കും ബോയ്സ് ലോക്കർ റൂമുമായി ബന്ധമില്ലെന്നുമാണ് പോലീസിൻെറ വെളിപ്പെടുത്തൽ.

ആ ചാറ്റ് നടന്നത് ഇങ്ങനെ...

ഇൻസ്റ്റഗ്രാമിൽ അല്ല, സ്നാപ് ചാറ്റിലാണ് ആ ചാറ്റ് നടന്നത്. സിദ്ദാർഥ് എന്ന പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയ പെൺകുട്ടി, ആൺകുട്ടിയെ പരീക്ഷിക്കാൻ വേണ്ടിയാണ് ചോദ്യങ്ങൾ ചോദിച്ച് തുടങ്ങിയത്. പെൺകുട്ടി തന്നെ ഉണ്ടാക്കിയതാണ് ഈ ബലാത്സംഗ പദ്ധതിയുടെ ചാറ്റെന്നാണ് പോലീസ് പറയുന്നത്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ എങ്ങനെയായിരിക്കും അപ്പുറത്തുള്ള ആൺകുട്ടി പ്രതികരിക്കുക എന്നറിയാനായിരുന്നുവത്രേ ഈ നീക്കം. ഈ ആൺകുട്ടിക്കെതിരെയും പെൺകുട്ടിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

പോലീസ് പറയുന്നത്...

ഫേക്ക് ഐഡിയിലൂടെ ഒരു പെൺകുട്ടി ഉണ്ടാക്കിയ ചാറ്റാണ് പ്രചരിക്കുന്നതെന്ന് പോലീസ് പറയുന്നു. ബലാത്സംഗ ചർച്ചയിൽ ആൺകുട്ടി താൽപര്യം കാണിച്ചില്ല. സ്നാപ് ചാറ്റിൽ സിദ്ദാർഥ് എന്ന ഐഡിയുമായുള്ള ബന്ധവും ഉപേക്ഷിച്ചിരുന്നു. പിന്നീട് ഈ ആൺകുട്ടി തന്നെ മറ്റൊരു ഗ്രൂപ്പിൽ ഈ സ്ക്രീൻ ഷോട്ട് ഇടുകയായിരുന്നു. ഇവിടെ നിന്നുമാണ് ഈ ചാറ്റ് പുറത്തായത്. ആൺകുട്ടിയുടെ ഒരു പെൺ സുഹൃത്ത് തന്നെയാണ് ബോയ്സ് ലോക്കർ റൂമുമായി ബന്ധപ്പെടുത്തി ഈ ചാറ്റ് പ്രചരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്