ന്യൂഡൽഹി: കൊവിഡ് 19 രണ്ടാം തരംഗം അതിശക്തമായ തുടരുന്നതിനിടെ രാജ്യത്ത് പലയിടത്തും ഓക്സിജൻ സിലിണ്ടറുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിധിയ്ക്കപ്പുറം രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഓക്സിജൻ സിലിണ്ടറുകളും അവശ്യമരുന്നുകളും ലഭ്യമാക്കാൻ രോഗികളുടെ ബന്ധുക്കള്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിനിടയിലാണ് ഞെട്ടിക്കുന്ന സംഭവം ഡൽഹിയിൽ നിന്നു പുറത്തു വരുന്നത്. ഓക്സിജൻ സിലിണ്ടര്‍ വേണമെങ്കിൽ തന്റെ കൂടെ കിടക്ക പങ്കിടണമെന്ന് ഡൽഹിയിൽ ഒരു യുവതിയോട് ഒരാള്‍ ആവശ്യപ്പെട്ടെന്നാണ് ട്വിറ്ററിൽ ഒരാള്‍ ഉയര്‍ത്തുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭവ്റീൻ കാന്ധാരി എന്ന ആക്ടിവിസ്റ്റിൻ്റെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ഈ സംഭവത്തോട് രോഷത്തോടെ പ്രതികരിച്ചിരിക്കുന്നത്.
Also Read: ആന്റണി രാജുവിനും ഐഎൻഎല്ലിനും രണ്ടരക്കൊല്ലം വീതം? മന്ത്രിസഭ രൂപീകരണ ചർച്ചകൾ അവസാനഘട്ടത്തിലേക്കോ?
ഡൽഹി സ്വദേശിനിയായ യുവതിയ്ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. ഭവ്റീൻ കാന്ധാരി ട്വീറ്റിൽ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. "എൻ്റെ സുഹൃത്തിൻ്റെ സഹോദരി എനിക്ക് ഇളയ സഹോദരിയെപ്പോലെയാണ്. അവരോട് സാമ്പത്തിക ശേഷിയുള്ള ഒരു അയൽവാസി ആവശ്യപ്പെട്ടത് ഓക്സിജൻ സിലിണ്ടര്‍ വേണമെങ്കിൽ കൂടെ കിടക്കണമെന്നാണ്. കൊവിഡ് രോഗബാധിതനായ പിതാവിനു അടിയന്തരമായി ഓക്സിജൻ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്." ഭവ്റീൻ കുറിച്ചു. ആരോപണം ഇയാള്‍ നിഷേധിക്കും എന്നതു കൊണ്ടു തന്നെ ഇയാള്‍ക്കെതിരെ എന്തു നടപടിയാണ് എടുക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
Also Read: കേരളത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകും? വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
എന്നാൽ യുവതി ഉടൻ തന്നെ പരാതിപ്പെടുകയാണ് വേണ്ടതെന്നാണ് ഈ ട്വീറ്റിനു താഴെ പലരും പ്രതികരിച്ചത്. റസിഡൻ്റ്സ് അസോസിയേഷനിൽ പരാതി നല്‍കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ട്വിറ്ററിൽ ചിലരെങ്കിലും ആരോപണവിധേയനായ വ്യക്തിയുടേതെന്ന പേരിൽ ചില പേരുകളും ചൂണ്ടിക്കാട്ടിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ യുവതി പരാതി നല്കിയതായോ പോലീസോ അന്വേഷണ ഏജൻസികളോ എന്തെങ്കിലും നടപടി സ്വീകരിച്ചതായോ റിപ്പോര്‍ട്ടുകളില്ല.
Also Read: ആന്റണി രാജുവിനും ഐഎൻഎല്ലിനും രണ്ടരക്കൊല്ലം വീതം? മന്ത്രിസഭ രൂപീകരണ ചർച്ചകൾ അവസാനഘട്ടത്തിലേക്കോ?
ഡൽഹി സ്വദേശിനിയായ യുവതിയ്ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. ഭവ്റീൻ കാന്ധാരി ട്വീറ്റിൽ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. "എൻ്റെ സുഹൃത്തിൻ്റെ സഹോദരി എനിക്ക് ഇളയ സഹോദരിയെപ്പോലെയാണ്. അവരോട് സാമ്പത്തിക ശേഷിയുള്ള ഒരു അയൽവാസി ആവശ്യപ്പെട്ടത് ഓക്സിജൻ സിലിണ്ടര്‍ വേണമെങ്കിൽ കൂടെ കിടക്കണമെന്നാണ്. കൊവിഡ് രോഗബാധിതനായ പിതാവിനു അടിയന്തരമായി ഓക്സിജൻ വേണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്." ഭവ്റീൻ കുറിച്ചു. ആരോപണം ഇയാള്‍ നിഷേധിക്കും എന്നതു കൊണ്ടു തന്നെ ഇയാള്‍ക്കെതിരെ എന്തു നടപടിയാണ് എടുക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
Also Read: കേരളത്തിന് ആവശ്യമായ വാക്സിൻ എപ്പോൾ നൽകും? വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി
എന്നാൽ യുവതി ഉടൻ തന്നെ പരാതിപ്പെടുകയാണ് വേണ്ടതെന്നാണ് ഈ ട്വീറ്റിനു താഴെ പലരും പ്രതികരിച്ചത്. റസിഡൻ്റ്സ് അസോസിയേഷനിൽ പരാതി നല്‍കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ട്വിറ്ററിൽ ചിലരെങ്കിലും ആരോപണവിധേയനായ വ്യക്തിയുടേതെന്ന പേരിൽ ചില പേരുകളും ചൂണ്ടിക്കാട്ടിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ യുവതി പരാതി നല്കിയതായോ പോലീസോ അന്വേഷണ ഏജൻസികളോ എന്തെങ്കിലും നടപടി സ്വീകരിച്ചതായോ റിപ്പോര്‍ട്ടുകളില്ല.