ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ ആക്രമണം വ്യാപകമായി നടക്കുന്നതായി ആരോപണം. എഐഎഡിഎംകെ തന്നെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. Also Read : കൊവിഡ്-19 ഉച്ചസ്ഥായിയിൽ എത്താൻ സമയമെടുക്കും, രോഗവ്യാപനം ഇനിയും വർദ്ധിക്കും: മുഖ്യമന്ത്രി
തലസ്ഥാനമായ ചെന്നൈയിൽ സംസ്ഥാന സര്‍ക്കാർ നടത്തി വരുന്ന അമ്മ ക്യാന്റീന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലാകുകയും തുടര്‍ന്ന് പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡിഎംകെ നേതാവും മുൻ ചെന്നൈ മേയറുമായ മാ സുബ്രഹ്മണ്യം മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ തകര്‍ത്ത ബോര്‍ഡുകളും വീണ്ടും സ്ഥാപിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ക്കും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുഖ്യമന്ത്രി ജെ ജയലളിതയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണ് അമ്മ ക്യാന്റീൻ. പാർട്ടിയിൽ അവർ സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. അവർ സാധാരണ അംഗങ്ങളായിരുന്നു, ഇപ്പോള്‍ പുറത്താക്കപ്പെട്ടു. പാർട്ടി മുഖപത്രമായ മുരസോളി പുറത്താക്കലിനെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് നാളത്തെ പതിപ്പിൽ എത്തിക്കുമെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.
പുറത്തു വന്ന വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാൽ സ്ത്രീകള്‍ അടക്കം ഈ ആക്രമണങ്ങള്‍ നോക്കി നിൽക്കുന്നുണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതോടെ ഡിഎംകെയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരത്തിൽ എത്തിയിരുന്നു. 10 വര്‍ഷത്തിന് ശേഷമാണ് ഡിഎംകെ അധികാരത്തിൽ എത്തിയിരിക്കുന്നത്.
Also Read : അഡോൾഫ് ഹിറ്റ്ലർ: ലൈംഗിക അരാജകത്വം, രതിവൈകൃതങ്ങൾ; പുതിയ വിവരങ്ങൾ ഡോക്യുമെന്‍ററിയില്‍
ഹോട്ടലിന്റെ അകത്ത് കടന്ന അക്രമികള്‍ ജയലളിതയുടെ ചിത്രം നശിപ്പിക്കുകയും ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
തലസ്ഥാനമായ ചെന്നൈയിൽ സംസ്ഥാന സര്‍ക്കാർ നടത്തി വരുന്ന അമ്മ ക്യാന്റീന് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലാകുകയും തുടര്‍ന്ന് പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡിഎംകെ നേതാവും മുൻ ചെന്നൈ മേയറുമായ മാ സുബ്രഹ്മണ്യം മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ തകര്‍ത്ത ബോര്‍ഡുകളും വീണ്ടും സ്ഥാപിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ക്കും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുഖ്യമന്ത്രി ജെ ജയലളിതയുടെ പ്രധാന തീരുമാനങ്ങളിലൊന്നാണ് അമ്മ ക്യാന്റീൻ. പാർട്ടിയിൽ അവർ സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. അവർ സാധാരണ അംഗങ്ങളായിരുന്നു, ഇപ്പോള്‍ പുറത്താക്കപ്പെട്ടു. പാർട്ടി മുഖപത്രമായ മുരസോളി പുറത്താക്കലിനെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് നാളത്തെ പതിപ്പിൽ എത്തിക്കുമെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു.
പുറത്തു വന്ന വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാൽ സ്ത്രീകള്‍ അടക്കം ഈ ആക്രമണങ്ങള്‍ നോക്കി നിൽക്കുന്നുണ്ടായിരുന്നു. വീഡിയോ പുറത്തുവന്നതോടെ ഡിഎംകെയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരത്തിൽ എത്തിയിരുന്നു. 10 വര്‍ഷത്തിന് ശേഷമാണ് ഡിഎംകെ അധികാരത്തിൽ എത്തിയിരിക്കുന്നത്.
Also Read : അഡോൾഫ് ഹിറ്റ്ലർ: ലൈംഗിക അരാജകത്വം, രതിവൈകൃതങ്ങൾ; പുതിയ വിവരങ്ങൾ ഡോക്യുമെന്‍ററിയില്‍
ഹോട്ടലിന്റെ അകത്ത് കടന്ന അക്രമികള്‍ ജയലളിതയുടെ ചിത്രം നശിപ്പിക്കുകയും ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.