ആപ്പ്ജില്ല

ഗർഭച്ഛിദ്രത്തെ തുടർന്ന് വീട്ടമ്മ മരിച്ചു: വനിതാ ഡോക്ടർ അറസ്റ്റിൽ

നെഗമം സ്വദേശി വനിതാമണിയുടെ അഞ്ചാമത്തെ ഗർഭം അലസിപ്പിക്കാനാണ് മുത്തുലക്ഷ്‌മിയുടെ ക്ലിനിക്കിൽ എത്തിച്ചത്. സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും മൂലമാണ് ഇങ്ങനെ ചെയ്തതെന്ന് വനിതാമണിയുടെ മൂത്ത മകൻ പറഞ്ഞു.

Samayam Malayalam 5 May 2019, 1:43 pm
ചെന്നൈ: ഗർഭച്ഛിദ്രത്തിനിടെ വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ ആയുർവേദ ഡോക്ടർ അറസ്റ്റിലായി. വടചിറ്റൂരിൽ ആയുർവേദ ക്ലിനിക് നടത്തുന്ന മുത്തുലക്ഷ്മി എന്ന 57 കയറിയാണ് അറസ്റ്റിലായത്. ഇവരുടെ മകൻ കാർത്തിക് ഒളിവിലാണ്.
Samayam Malayalam arrest


നെഗമം സ്വദേശി വനിതാമണിയുടെ അഞ്ചാമത്തെ ഗർഭം അലസിപ്പിക്കാനാണ് മുത്തുലക്ഷ്‌മിയുടെ ക്ലിനിക്കിൽ എത്തിച്ചത്. സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും മൂലമാണ് ഇങ്ങനെ ചെയ്തതെന്ന് വനിതാമണിയുടെ മൂത്ത മകൻ പറഞ്ഞു. വനിതാമണിയുടെ 19 കാരനായ മൂത്ത മകനാണ് അമ്മയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. വനിതാമാനിയുടെ ഭർത്താവ് സെല്‍വരാജും ക്ലിനിക്കിൽ ഒപ്പം പോയിരുന്നു.

വനിതാമണിക്ക് കുത്തിവെപ്പ് നൽകിയ ശേഷം ഒരു ദിവസം നീണ്ട ചികിത്സ നൽകി. തിരികെ വീട്ടിലെത്തിയ വനിതാമണിക്ക് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് സർക്കാർ ആശുപത്രിയയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. നേരത്തെ ആയുർവേദ മരുന്നുകൾക്കൊപ്പം അലോപ്പതി മരുന്നുകൾ നൽകിയതിന് മുത്തുലക്ഷ്‌മിക്കെതിരെ കേസ് ചാർജ് ചെയ്തിരുന്നു. അതിൽ നടപടി നേരിടുന്നതിനിടെയാണ് പുതിയ കേസിൽ പ്രതി ചേർക്കപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്