ആപ്പ്ജില്ല

Sriram Amnesia: ശ്രീറാമിന് ഓർമക്കുറവുണ്ടെന്ന് ഡോക്ടർമാർ

ശ്രീറാമിന് കടുത്ത മാനസിക സമ്മർദ്ദമുണ്ടെന്നും മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം ലഭ്യമാക്കുമെന്നും ഡോക്ടർമാർ. റിമാൻഡിൽ കഴിയുന്ന ശ്രീറാമിനെ വാർഡിലേക്ക് മാറ്റാമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചു.

Samayam Malayalam 8 Aug 2019, 5:19 pm
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രോഗ്രേഡ് അംനേഷ്യ എന്ന് ഡോക്ടർമാർ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് ശ്രീറാമിന് മറവിയുള്ളതായി റിപ്പോർട്ട് നൽകിയത്. വലിയ ആഘാതമുണ്ടായ ശേഷം അതിന് പിന്നാലെയുണ്ടാകുന്ന മനസികാവസ്ഥയാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
Samayam Malayalam sriram basheer


ചില പ്രത്യേക സംഭവങ്ങളെ കുറിച്ച് ഓർത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയാണിത്. അത്തരം സംഭവങ്ങൾ പൂർണമായും മറന്നു പോകാനും മാനസിക സമ്മർദ്ദം ഒഴിയുന്ന സമയങ്ങളിൽ ഓർത്തെടുക്കാൻ കഴിഞെക്കുമെന്നുമാണ് ഡോക്ടർമാരുടെ വിശദീകരണം. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകനായ കെ.എം ബഷീർ മരിച്ചത്. എന്നാൽ, ശ്രീറാമിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അനുവദിച്ച ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ ഇന്നലെ ഹർജി സമർപ്പിച്ചിരുന്നു. അപകടത്തിൽ ശ്രീറാമിന്റെ കഴുത്തിന് പരിക്കേറ്റിരുന്നു. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ട്. ആന്തരിക പരിക്കുകൾ ഒന്നും ശ്രീറാമിന് ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞു.

കടുത്ത മാനസിക സമ്മർദ്ദം ഉള്ളതിനാൽ ശ്രീറാമിന് മാനസികാരോഗ്യ വിദഗ്ദ്ധന്റെ സേവനം ലഭ്യമാക്കും. റിമാൻഡിൽ കഴിയുന്ന ശ്രീറാമിനെ സർജിക്കൽ ഐസിയുവിൽ നിന്ന് ട്രോമ ഐസിയുവിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പ്രത്യേക സംഘമാണ് ബഷീറിന്റെ അപകടമരണം അന്വേഷിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്