ആപ്പ്ജില്ല

സ്വർണക്കടത്തിനെ കുറിച്ച് ബാലഭാസ്‌കർ അറിഞ്ഞിരുന്നില്ലെന്ന് ഡിആർഐ

കഴിഞ്ഞ നവംബർ മുതൽ മെയ് വരെ പത്ത് തവണ വിഷ്ണു സ്വർണം കടത്തിയതായാണ് കണ്ടെത്തൽ. പ്രകാശ് തമ്പി ഈ കാലയളവിൽ ഏഴു തവണയും സ്വർണം കടത്തിയതായാണ് സൂചന. 150 കിലോയോളം സ്വർണം വിഷ്ണുവും 60 കിലോയോളം സ്വർണം പ്രകാശ് തമ്പിയും ദുബൈയിൽ നിന്ന് കടത്തിയെന്നാണ് കണ്ടെത്തൽ.

Samayam Malayalam 19 Jun 2019, 7:51 pm
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശ് തമ്പിയും 200 കിലോയോളം സ്വർണം കടത്തിയെന്ന് ഡിആർഐ. സ്വർക്കടത്തുമായി ബാലഭാസ്കറിന് ബന്ധമില്ലെന്നും ഡിആർഐ ഉദ്യോഗസ്ഥർ കണ്ടെത്തി.
Samayam Malayalam prakash thampi


ബാലഭാസ്കറിന്റെ പേര് പറഞ്ഞാണ് പ്രകാശ് തമ്പി സ്വർണക്കടത്തിന് സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്കറിന്റെ മരണത്തിന് മുൻപ് സ്വർണം കടത്തിയതിന് തെളിവില്ലെന്നും ഡിആർഐ അറിയിച്ചു.

കഴിഞ്ഞ നവംബർ മുതൽ മെയ് വരെ പത്ത് തവണ വിഷ്ണു സ്വർണം കടത്തിയതായാണ് കണ്ടെത്തൽ. പ്രകാശ് തമ്പി ഈ കാലയളവിൽ ഏഴു തവണയും സ്വർണം കടത്തിയതായാണ് സൂചന. 150 കിലോയോളം സ്വർണം വിഷ്ണുവും 60 കിലോയോളം സ്വർണം പ്രകാശ് തമ്പിയും ദുബൈയിൽ നിന്ന് കടത്തിയെന്നാണ് കണ്ടെത്തൽ.

പ്രകാശ് തമ്പി ബാലഭാസ്‌കറുടെ മരണശേഷമാണ് തന്നെ പരിചയപ്പെട്ടതെന്ന് അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ മൊഴി നൽകിയിരുന്നു. അതിനിടെ, ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം അപകടം ഇന്ന് പള്ളിപ്പുറത്ത് പുനരാവിഷ്ക്കരിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്