ആപ്പ്ജില്ല

ഡിആർഐ സംഘം ബാലഭാസ്‍കറിന്‍റെ ഭാര്യയുടെ മൊഴിയെടുക്കും

അപകട സമയത്ത് അസ്വാഭാവികമായി രണ്ടു പേരെ സംഭവസ്ഥലത്ത് കണ്ടതായി മിമിക്രി കലാകാരൻ സോബി കലാഭവൻ വെളിപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനകം സോബിയുടെയും മൊഴി രേഖപ്പെടുത്തും.അതിനിടെ, ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീങ്ങണമെന്ന് ഭാര്യ ലക്ഷ്‌മി പറഞ്ഞു.

Samayam Malayalam 2 Jun 2019, 2:10 pm
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യയുടെയും അച്ഛന്റെയും മൊഴി എടുക്കും. സ്വർണക്കടത്ത് കേസുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് ഡയറക്ടറേറ്റിവ് ഓഫ് റവന്യൂ ആൻഡ് ഇന്റലിജൻസ് വിഭാഗം ഇരുവരുടെയും മൊഴി എടുക്കുന്നത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി അച്ഛൻ കെ.സി ഉണ്ണി നേരത്തെ രംഗത്ത് വന്നിരുന്നു.
Samayam Malayalam balabhaskar wife


അപകട സമയത്ത് അസ്വാഭാവികമായി രണ്ടു പേരെ സംഭവസ്ഥലത്ത് കണ്ടതായി മിമിക്രി കലാകാരൻ സോബി കലാഭവൻ വെളിപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തിനകം സോബിയുടെയും മൊഴി രേഖപ്പെടുത്തും.അതിനിടെ, ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകൾ നീങ്ങണമെന്ന് ഭാര്യ ലക്ഷ്‌മി പറഞ്ഞു. ബാലഭാസ്‌കറും മകളും മരിച്ച കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലക്ഷ്‌മി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കൾ അറസ്റ്റിലായതോടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയത്.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയങ്ങളും ചോദ്യങ്ങളും ബന്ധു പ്രിയ വേണുഗോപാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തെതോടെയാണ് ലക്ഷ്‌മി മറുപടി നൽകിയത്. ലക്ഷ്‌മിക്ക് വിഷ്ണുവുമായും പ്രകാശൻ തമ്പിയുമായും അടുത്ത ബന്ധമുണ്ടെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാൽ ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശൻ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ലക്ഷ്‌മി വ്യക്തമാക്കി. പ്രകാശൻ തമ്പി ബാലഭാസ്‌കറിന്റെ മാനേജരായിരുന്നില്ല എന്ന് വ്യക്തമാക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും ലക്ഷ്‌മി കൂട്ടിച്ചേർത്തു. അന്വേഷണത്തിലൂടെ സത്യം പുറത്ത് വരട്ടെയെന്നും ലക്ഷ്‌മി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്