തിരുവനന്തപുരം: തലസ്ഥാനത്ത് മയക്കുമരുന്ന് സംഘങ്ങളുടെ കയ്യാങ്കളി ചോദ്യംചെയ്തയാളെ കുത്തിക്കൊന്നു. ശ്രീവരാഹം സ്വദേശി ശ്യം എന്ന മണിക്കുട്ടനാണ് കൊല്ലപ്പെട്ടത്. ശ്യാമിനൊപ്പമുണ്ടായിരുന്ന ഉണ്ണിക്കുട്ടൽ, വിമൽ എന്നിവർക്ക് പരിക്കേറ്റു. മൂവരും സിപിഐഎം പ്രവർത്തകരാണ്. വ്യാഴാഴ്ച രാത്രി ശ്രീവരാഹം കുളത്തിൻകരയിലാണ് സംഭവം. ഒരു സംഘം ആളുകൾ മയക്കുമരുന്ന് ഉപയോഗിച്ചശേഷം ഏറ്റുമുട്ടുകയായിരുന്നു. ഇതുവഴി കടന്നുപോയ ശ്യാമും സുഹൃത്തുക്കളും ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഈ സമയം സംഘത്തിലുണ്ടായിരുന്ന ഒരാൾ ശ്യാമിനെ കുത്തുകയായിരുന്നു.
സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാർ ശ്യാമിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും ശ്രീവരാഹം സ്വദേശികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കുട്ടനെ കുത്തിയ അർജ്ജുനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാർ ശ്യാമിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും ശ്രീവരാഹം സ്വദേശികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കുട്ടനെ കുത്തിയ അർജ്ജുനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.