ബെംഗളൂരു: ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് വിവാഹവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു നര്‍ക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ 3 കിലോ വരുന്ന മയക്കുമരുന്ന് കണ്ടെത്തിയിരിക്കുന്നത്.
Also Read : 'പിസി ചാക്കോ വേട്ടയാടുന്നു'; എൻസിപി വിട്ട് കെ എം കുഞ്ഞുമോന്‍ കോണ്‍ഗ്രസിലേക്ക്
ഓസ്ട്രേയയിലേക്ക് അയച്ച ചരക്കിലായിരുന്നു സ്ത്രീകള്‍ അണിയുന്ന ലഹങ്കക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Also Read : ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച; 12 ട്രെക്കര്‍മാര്‍ മരിച്ചു, ആറ് പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
എൻസിബി ബാംഗ്ലൂരിലെ സോണൽ ഡയറക്ടർ അമിത് ഘാവട്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒക്ടോബർ 21 ന് പാഴ്സൽ പിടിച്ചെടുത്തത്. ഇതിൽ മൂന്ന് ലഹങ്കകളിലായി മൂന്ന് കിലോ വെളുത്ത നിറത്തിലുള്ള ക്രിസ്റ്റൽ പദാർത്ഥം പിടിച്ചെടുത്തിട്ടുണ്ട്. സ്യൂഡോഫെഡ്രിൻ എന്ന ലഹരിമരുന്നാണിത് എന്നാണ് കരുതുന്നത്.
ലെഹംഗകളുടെ മടക്കുകള്‍ തുറന്നപ്പോഴാണ് നിരോധിത ലഹരി വസ്തു കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ നരസാപുരത്തുനിന്നാണ് പാർസൽ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലേക്ക് അയയ്‌ക്കേണ്ട പാഴ്സലായിരുന്നു അത്. ഉദ്യോഗസ്ഥർ കയറ്റുമതി ട്രാക്ക് ചെയ്യുകയും ചെന്നൈയിലേക്ക് അയച്ച ആളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Also Read : ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം അമിത് ഷാ ഇന്ന് കശ്മീരിൽ; കനത്ത സുരക്ഷയിൽ ജമ്മു കശ്മീര്‍
വിവരങ്ങൾ ചെന്നൈയിലെ എൻസിബി സംഘവുമായി പങ്കുവെയ്ക്കുകയും രണ്ട് ദിവസം അന്വേഷണം നടത്തുകയും പാഴ്സൽ അയച്ചയാളുടെ യഥാർത്ഥ വിലാസം തിരിച്ചറിഞ്ഞ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ, പാഴ്സൽ അയയ്ക്കാൻ ഉപയോഗിച്ച വ്യാജ വിലാസങ്ങളും രേഖകളും ഉപയോഗിച്ചതായി കണ്ടെത്തി.
Also Read : 'പിസി ചാക്കോ വേട്ടയാടുന്നു'; എൻസിപി വിട്ട് കെ എം കുഞ്ഞുമോന്‍ കോണ്‍ഗ്രസിലേക്ക്
ഓസ്ട്രേയയിലേക്ക് അയച്ച ചരക്കിലായിരുന്നു സ്ത്രീകള്‍ അണിയുന്ന ലഹങ്കക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
Also Read : ഉത്തരാഖണ്ഡിൽ കനത്ത മഞ്ഞുവീഴ്ച; 12 ട്രെക്കര്‍മാര്‍ മരിച്ചു, ആറ് പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു
എൻസിബി ബാംഗ്ലൂരിലെ സോണൽ ഡയറക്ടർ അമിത് ഘാവട്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒക്ടോബർ 21 ന് പാഴ്സൽ പിടിച്ചെടുത്തത്. ഇതിൽ മൂന്ന് ലഹങ്കകളിലായി മൂന്ന് കിലോ വെളുത്ത നിറത്തിലുള്ള ക്രിസ്റ്റൽ പദാർത്ഥം പിടിച്ചെടുത്തിട്ടുണ്ട്. സ്യൂഡോഫെഡ്രിൻ എന്ന ലഹരിമരുന്നാണിത് എന്നാണ് കരുതുന്നത്.
ലെഹംഗകളുടെ മടക്കുകള്‍ തുറന്നപ്പോഴാണ് നിരോധിത ലഹരി വസ്തു കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ നരസാപുരത്തുനിന്നാണ് പാർസൽ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലേക്ക് അയയ്‌ക്കേണ്ട പാഴ്സലായിരുന്നു അത്. ഉദ്യോഗസ്ഥർ കയറ്റുമതി ട്രാക്ക് ചെയ്യുകയും ചെന്നൈയിലേക്ക് അയച്ച ആളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Also Read : ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം അമിത് ഷാ ഇന്ന് കശ്മീരിൽ; കനത്ത സുരക്ഷയിൽ ജമ്മു കശ്മീര്‍
വിവരങ്ങൾ ചെന്നൈയിലെ എൻസിബി സംഘവുമായി പങ്കുവെയ്ക്കുകയും രണ്ട് ദിവസം അന്വേഷണം നടത്തുകയും പാഴ്സൽ അയച്ചയാളുടെ യഥാർത്ഥ വിലാസം തിരിച്ചറിഞ്ഞ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ, പാഴ്സൽ അയയ്ക്കാൻ ഉപയോഗിച്ച വ്യാജ വിലാസങ്ങളും രേഖകളും ഉപയോഗിച്ചതായി കണ്ടെത്തി.