ആപ്പ്ജില്ല

ഫോണും തോക്കും വാങ്ങാനെത്തി; സറ്റേറ്റ് ലെവൽ ഷൂട്ടർക്ക് പണത്തിന് പകരം കടലാസ് നൽകി കബളിപ്പിച്ചു

ഗൗരവ് ശര്‍മ്മയെന്ന ഷൂട്ടറെയാണ് ഇത്തരത്തിൽ കബളിപ്പിച്ചത്. സംഭവത്തിൽ രണ്ട് പ്രതികള്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ജെയ്പൂര്‍ക്ക് മടങ്ങുന്ന വഴിയാണ് ഇവര്‍ അറസ്റ്റിലായത്.

Samayam Malayalam 24 Jun 2021, 4:35 pm
ഫോണും ലൈസൻസുള്ള തോക്കും വാങ്ങാമെന്ന പറഞ്ഞ് സ്റ്റേറ്റ് ലെവൽ ഷൂട്ടറെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. ഡൽഹിയിലെ കശ്മേരാ ഗേറ്റ് ഐഎസ്ബിടിക്ക് സമീപമാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടാകുന്നത്.
Samayam Malayalam Police Crime Representative Image (2)
പ്രതീകാത്മക ചിത്രം


ലക്ഷങ്ങളാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടിരിക്കുന്നത്. തോക്കിനും ഫോണിനുമായി ഒരു ബാഗ് നിറയെ പണമാണ് അവര്‍ നൽകിയത്. എന്നാൽ, പിന്നീട് പരിശോധിച്ചപ്പോഴാണ് അത് കറൻസിയുടെ വലിപ്പത്തിൽ മുറിച്ച കടലാസുകളാണെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.

ഗൗരവ് ശര്‍മ്മയെന്ന ഷൂട്ടറെയാണ് ഇത്തരത്തിൽ കബളിപ്പിച്ചത്. സംഭവത്തിൽ രണ്ട് പ്രതികള്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ജെയ്പൂര്‍ക്ക് മടങ്ങുന്ന വഴിയാണ് ഇവര്‍ അറസ്റ്റിലായത്.

ഒരു ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കണമെന്ന് കാണിച്ചാണ് പ്രതികള്‍ ഗൗരവിനെ സമീപിക്കുന്നത്. 50 മുതൽ 60 ലക്ഷം വരെയാണ് ഇതിനായി പ്രതികള്‍ വാഗ്ദാനം ചെയ്തത്. ഇത് തങ്ങളുടെ മുതലാളിയിൽ നിന്നും മോഷ്ടിച്ചതാണെന്നും ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. പണം ഇയാളെ പിന്നീട് കാണിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇയാള്‍ സംഭവത്തിൽ വിശ്വസിക്കുന്നത്.

സംസ്ഥാന തലത്തിലുള്ള വിവിധ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തയാളാണ് ഇരയായ ഗൗരവ്.

ഗൗരവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, ഒരാൾ സമാനമായ പിസ്റ്റൾ നാമമാത്രമായ വിലയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഞങ്ങളുടെ സംഘം ആളെ കണ്ടെത്തി പിടികൂടി. 21കാരനായ സുഹാഗ് ആണ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അത് ഏറ്റുപറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരൻ ഇർഫാനും സുൽത്താൻ എന്ന വ്യക്തിയും ചേര്‍ന്നാണ് ആസൂത്രണം ചെയ്തത്.

പ്രതി പിസ്റ്റൾ വിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതികൾ പിസ്റ്റൾ വിൽക്കാൻ ഒരു സുഹാഗിന് കൈമാറിയതായി പോലീസ് പറഞ്ഞു. മോഷ്ടിച്ച പിസ്റ്റൾ വാങ്ങിയ മുഖ്താർ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തതായി പോലീസുകാർ പറയുന്നു. അതേസമയം മറ്റ് പ്രതികളായ ഇർഫാനും സുൽത്താനും ഇപ്പോഴും ഒളിവിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്