പാലാ: മോഷണക്കേസ് പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം തൂങ്ങി മരിച്ച കേസിൽ അന്വേഷണത്തെ ആരംഭിച്ചു. വല്യാത്ത് പനച്ചിക്കാലയിൽ രാജേഷ് (46) ആണ് മരിച്ചത്. കഴിഞ്ഞ 16ന് നീലൂർ ടൗണിന് സമീപം ഉറവിള ബസ് സ്റ്റോപ്പിൽ വെച്ചാണ് രാജേഷ് മോഷണം നടത്തിയത്. മൂലമറ്റം സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലാണ് രാജേഷ് അറസ്റ്റിലായത്. പാലാ ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിക്കുന്നത്. രാജേഷ് ഉൾപ്പടെ അഞ്ചു പേർ ചേർന്നാണ് ബസിറങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിച്ചത്. സംഘത്തിലെ ബാക്കി നാലു പേർ രക്ഷപെട്ടപ്പോൾ രാജേഷ് മാത്രമാണ് പിടിയിലായത്. മേലുകാവ് പൊലീസാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. മേലുകാവ് എസ്.ഐ കെ.ടി സന്ദീപ് മർദ്ദിച്ചുവെന്ന് രാജേഷ് മരണക്കുറിപ്പിൽ എഴുതിയിരുന്നു.
ബസ് സ്റ്റോപ്പിന് സമീപം വെച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് രാജേഷിനെ പോലീസ് പിടികൂടിയത്. രാജേഷ് മരിക്കുന്നതിന് മുൻപ് പോലീസിനെതിരെ ആരോപണം ഉന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണം മേലുകാവ് എസ്‌ഐയിൽ നിന്ന് മാറ്റി ഈരാറ്റുപേട്ട സിഐക്ക് പകരം ചുമതല നൽകി.
കേസിൽ റിമാൻഡ് ചെയ്യപ്പെട്ട രാജേഷ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. എന്നാൽ, പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നും കൂടുതൽ മോഷണക്കേസുകളിൽ തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്നും രാജേഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സ്വർണം പണയം വെക്കാൻ ചെന്നത് രാജേഷ് ആണെന്ന് പോലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.
പാലാ ഡിവൈഎസ്‌പി പോലീസിന് എതിരായി ഉയരുന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടു. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാജേഷിന്റെ ബന്ധുക്കൾ പോലീസിനെതിരെ പരാതി നൽകി. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും.
അതെ സമയം, മോഷണം നടത്തിയവർക്ക് രാജേഷ് സഹായം ചെയ്തു കൊടുത്തുവെന്ന് പോലീസ് പറഞ്ഞു. രാജേഷിന് മർദ്ദനം ഏറ്റിട്ടില്ലെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയത് പൊലീസിന്റെ വാദത്തിന് കരുത്താകും.
രാജേഷിന്റെ മരണത്തിൽ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പി.സി തോമസ് ഉൾപ്പടെയുള്ള എൻഡിഎ നേതാക്കൾ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തി. മോഷ്ടാക്കൾക്ക് വാഹനം എത്തിച്ചു കൊടുത്തതും മോഷണ മുതൽ പണയം വെച്ചതും രാജേഷാണെന്ന് പോലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു രാജേഷിന്റെ അറസ്റ്റെന്നും പോലീസ് കൂട്ടിച്ചേർത്തു. പോലീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു രാജേഷിന്റെ ആത്മഹത്യ.
ബസ് സ്റ്റോപ്പിന് സമീപം വെച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് രാജേഷിനെ പോലീസ് പിടികൂടിയത്. രാജേഷ് മരിക്കുന്നതിന് മുൻപ് പോലീസിനെതിരെ ആരോപണം ഉന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണം മേലുകാവ് എസ്‌ഐയിൽ നിന്ന് മാറ്റി ഈരാറ്റുപേട്ട സിഐക്ക് പകരം ചുമതല നൽകി.
കേസിൽ റിമാൻഡ് ചെയ്യപ്പെട്ട രാജേഷ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. എന്നാൽ, പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്നും കൂടുതൽ മോഷണക്കേസുകളിൽ തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്നും രാജേഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സ്വർണം പണയം വെക്കാൻ ചെന്നത് രാജേഷ് ആണെന്ന് പോലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.
പാലാ ഡിവൈഎസ്‌പി പോലീസിന് എതിരായി ഉയരുന്ന ആരോപണം അന്വേഷിക്കാൻ ഉത്തരവിട്ടു. തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാജേഷിന്റെ ബന്ധുക്കൾ പോലീസിനെതിരെ പരാതി നൽകി. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും.
അതെ സമയം, മോഷണം നടത്തിയവർക്ക് രാജേഷ് സഹായം ചെയ്തു കൊടുത്തുവെന്ന് പോലീസ് പറഞ്ഞു. രാജേഷിന് മർദ്ദനം ഏറ്റിട്ടില്ലെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയത് പൊലീസിന്റെ വാദത്തിന് കരുത്താകും.
രാജേഷിന്റെ മരണത്തിൽ പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പി.സി തോമസ് ഉൾപ്പടെയുള്ള എൻഡിഎ നേതാക്കൾ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തി. മോഷ്ടാക്കൾക്ക് വാഹനം എത്തിച്ചു കൊടുത്തതും മോഷണ മുതൽ പണയം വെച്ചതും രാജേഷാണെന്ന് പോലീസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു രാജേഷിന്റെ അറസ്റ്റെന്നും പോലീസ് കൂട്ടിച്ചേർത്തു. പോലീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു രാജേഷിന്റെ ആത്മഹത്യ.