ലഖ്നൗ: ഉത്തർപ്രദേശിൽ എട്ട് വയസുകാരിയായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ലഖ്നൗവിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഖേരി ജില്ലയിലാണ് സംഭവം. കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതിനാൽ പീഡനം നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ മരണം വിവാദമായതോടെ എട്ട് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾ നടത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും അറിയിച്ചു. എന്നാൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ സംശയം ശക്തിപ്പെടുത്തുന്നതിനാൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെ മുത്തശ്ശിക്കൊപ്പം ആട് മേയ്ക്കാൻ കുട്ടി പോയിരുന്നു. ഉച്ചയോടെ കുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വൈകിട്ട് മുത്തശ്ശി വീട്ടിൽ എത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. സമീപത്തെ വീട്ടിൽ നടക്കുന്ന വിവാഹ ചടങ്ങിൽ കുട്ടി പങ്കെടുക്കാൻ പോയെന്ന സംശത്തെ തുടർന്ന് കുടുംബാംഗങ്ങൾ കുട്ടിയെ അന്വേഷിച്ചില്ല.
ഏറെ വൈകിയിട്ടും കുട്ടിയെ വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. വിവാഹം നടന്ന വീട്ടിൽ കുട്ടി എത്തിയില്ലെന്ന് വ്യക്തമായതോടെ സമീപീവാസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാലുകൾ കെട്ടിയ നിലായിലായിരുന്നുവെന്നും ചുറ്റും രക്തം വാർന്ന അവസ്ഥയിലായിരുന്നുവെന്നും മുത്തശ്ശി മാധ്യമങ്ങളോട് വ്യക്തമാക്കി.
കുട്ടിയുടെ മരണം വിവാദമായതോടെ എട്ട് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾ നടത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും അറിയിച്ചു. എന്നാൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ സംശയം ശക്തിപ്പെടുത്തുന്നതിനാൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെ മുത്തശ്ശിക്കൊപ്പം ആട് മേയ്ക്കാൻ കുട്ടി പോയിരുന്നു. ഉച്ചയോടെ കുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വൈകിട്ട് മുത്തശ്ശി വീട്ടിൽ എത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. സമീപത്തെ വീട്ടിൽ നടക്കുന്ന വിവാഹ ചടങ്ങിൽ കുട്ടി പങ്കെടുക്കാൻ പോയെന്ന സംശത്തെ തുടർന്ന് കുടുംബാംഗങ്ങൾ കുട്ടിയെ അന്വേഷിച്ചില്ല.
ഏറെ വൈകിയിട്ടും കുട്ടിയെ വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. വിവാഹം നടന്ന വീട്ടിൽ കുട്ടി എത്തിയില്ലെന്ന് വ്യക്തമായതോടെ സമീപീവാസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കാലുകൾ കെട്ടിയ നിലായിലായിരുന്നുവെന്നും ചുറ്റും രക്തം വാർന്ന അവസ്ഥയിലായിരുന്നുവെന്നും മുത്തശ്ശി മാധ്യമങ്ങളോട് വ്യക്തമാക്കി.