ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ സൈനികന്‍റെ മരണം കൊലപാതകമെന്ന് തെളിയിച്ച് പോലീസ്. വാഹനാപകടമെന്ന് കരുതിയിരുന്ന മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്. ഭാര്യയും കാമുകനും ചേർന്ന് ധനപാലെന്നയാളെ കൊലപ്പെടുത്തി വാഹനാപകടമെന്ന് വരുത്തി തീർക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ധനപാലിന്‍റെ ഭാര്യയ്ക്ക് അയാളുടെ ഏറ്റവും അടുത്ത സുഹൃത്തായ മുകേഷ് യാദവുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് നൗവാണ് റിപ്പോർട്ട് ചെയ്തത്. മധുവെന്നാണ് ഭാര്യയുടെ പേര്. മധുവും മുകേഷ് യാദവും ചേർന്ന് ധനപാലിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു.
ഷാജഹാന്‍പൂരില്‍ മാര്‍ച്ച് നാലിനാണ് ധനപാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം വാഹനാപകടം എന്ന നിഗമനത്തിലായിരുന്നെങ്കിലും സംശയും ഉയർന്നതോടെയാണ് വിശദമായ അന്വേഷണം നടക്കുന്നത്. ഇതോടെ ഭാര്യയുടെയും കാമുകന്‍റെയും പങ്ക് വ്യക്തമാവുകയായിരുന്നു. മുകേഷിന്‍റെ കാറിന്‍റെ അടിയില്‍പ്പെട്ട നിലയിലാണ് ധനപാലിനെ കണ്ടത്. കാര്‍ കയറിയിറങ്ങിയാണ് ധനപാല്‍ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. ധനപാല്‍ ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയ്ക്ക് മുകേഷുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞായിരുന്നു ഇയാൾ നാട്ടിലെത്തിയത്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
മധുവിന്‍റെ നിര്‍ദേശപ്രകാരം ധനപാലിനെ കാര്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഷാജഹാൻപുർ അഡീഷണൽ എസ്പി സഞ്ജീവ് ബജ്പൈ പറഞ്ഞു. 'കൊലപാതകത്തിന് ശേഷംസ്ഥലത്ത് നിന്ന് കടന്നുക്കളയാന്‍ ശ്രമിച്ചുവെങ്കിലും കാര്‍ ചെളിയില്‍ പൂണ്ടു. തുടര്‍ന്ന് കാറും മൃതദേഹവും ഉപേക്ഷിച്ച് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു' പോലീസ് പറഞ്ഞു.
ഷാജഹാന്‍പൂരില്‍ മാര്‍ച്ച് നാലിനാണ് ധനപാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം വാഹനാപകടം എന്ന നിഗമനത്തിലായിരുന്നെങ്കിലും സംശയും ഉയർന്നതോടെയാണ് വിശദമായ അന്വേഷണം നടക്കുന്നത്. ഇതോടെ ഭാര്യയുടെയും കാമുകന്‍റെയും പങ്ക് വ്യക്തമാവുകയായിരുന്നു. മുകേഷിന്‍റെ കാറിന്‍റെ അടിയില്‍പ്പെട്ട നിലയിലാണ് ധനപാലിനെ കണ്ടത്. കാര്‍ കയറിയിറങ്ങിയാണ് ധനപാല്‍ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. ധനപാല്‍ ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയ്ക്ക് മുകേഷുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞായിരുന്നു ഇയാൾ നാട്ടിലെത്തിയത്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
മധുവിന്‍റെ നിര്‍ദേശപ്രകാരം ധനപാലിനെ കാര്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഷാജഹാൻപുർ അഡീഷണൽ എസ്പി സഞ്ജീവ് ബജ്പൈ പറഞ്ഞു. 'കൊലപാതകത്തിന് ശേഷംസ്ഥലത്ത് നിന്ന് കടന്നുക്കളയാന്‍ ശ്രമിച്ചുവെങ്കിലും കാര്‍ ചെളിയില്‍ പൂണ്ടു. തുടര്‍ന്ന് കാറും മൃതദേഹവും ഉപേക്ഷിച്ച് പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു' പോലീസ് പറഞ്ഞു.