ആപ്പ്ജില്ല

വെള്ളം പങ്കുവെച്ചില്ല; ദളിത് കർഷകന്റെ തല വെട്ടി അയൽക്കാരൻ

വാക്കുതർക്കത്തിനിടെ തൂമ്പ ഉപയോഗിച്ചാണ് കർഷകന്റെ തല വെട്ടിമാറ്റിയത്.

Samayam Malayalam 23 Sept 2020, 11:38 pm
ബറേലി: കൃഷിക്കായുള്ള വെള്ളം പങ്കിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് ദളിത് കർഷകനെ മർദ്ദിച്ചശേഷം തലവെട്ടി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുദാൻ ജില്ലയിലാണ് സംഭവം. നാത്തു ലാൽ ജാദവ് (56) എന്നയാളാണ് കൊല്ലപ്പെട്ടത്. രൂപ് കിഷോർ എന്ന മറ്റൊരു കർഷകനാണ് നാത്തുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. നാട്ടുകാർ സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും ക്രൂരത അവസാനിപ്പിക്കാൻ പ്രതി തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.
Samayam Malayalam rep image
പ്രതീകാത്മക ചിത്രം |iStock Images


Also Read: 'വിവാഹശേഷം പരിഗണിക്കുന്നില്ല'; മുൻ കാമുകിയുടെ വീടിനു മുന്നിലെത്തി വെടിയുതിർത്ത് യുവാവ്

സംഭവ ദിവസം കൃഷി സ്ഥലത്ത് ഉപയോഗിക്കുന്ന പൈപ്പുകളിൽ ഒന്നിൽ നിന്നും ജലം പങ്കിടാമോയെന്ന് കിഷോർ ജാദവിനോട് ചോദിച്ചു. എന്നാൽ തയ്യാറല്ലെന്ന് അദ്ദേഹം മറുപടി നൽകി. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് കിഷോർ വടി ഉപയോഗിച്ച് ജാദവിനെ ആക്രമിച്ചു. സ്ഥലത്ത് കുതിച്ചെത്തിയ നാട്ടുകാർ സംഭവത്തിൽ ഇടപെട്ടു. ഈ സമയം തൂമ്പ ഉപയോഗിച്ച് കിഷോർ ജാദവിനെ ആക്രമിക്കുകയും തല വെട്ടിമാറ്റുകയുമായിരുന്നു.

കിഷോർ ജാദവിനെ ആക്രമിച്ചതുകണ്ട നാട്ടുകാർ ഭയന്ന് സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. "വൈകുന്നേരം പിതാവിനൊപ്പം താൻ ജോലിചെയ്യുകയായിരുന്നു. അത്താഴം കഴിക്കാൻ വീട്ടിലേക്ക് പോയപ്പാഴാണ് കിഷോർ പിതാവിനെ സമീപിച്ചത്. രാത്രിയിൽ നാട്ടുകാരിൽ ഒരാളാണ് പിതാവ് കൊല്ലപ്പെട്ട വിവരം അറിയിച്ചത്. താൻ വയലിലേക്ക് ചെന്നപ്പോൾ തല വെട്ടമാറ്റപ്പെട്ട പിതാവിന്റെ ശരീരമാണ് കണ്ടത്." ജാദവിന്റെ മകൻ ഓംപാൽ പറഞ്ഞു.

Also Read: പാവാട ധരിച്ചതിന് യുവതിയെ മ‍ര്‍ദ്ദിച്ചു; മൂന്ന് യുവാക്കൾക്കെതിരെ കേസ്

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർക്കും കൊലപാതകത്തിൽ പങ്കുള്ളതായി ഓംപാൽ ആരോപിച്ചു. സ്ഥലത്തു നിന്നും രക്ഷപെട്ട രൂപ് കിഷോറിനെ സമീപത്തുള്ള കാട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്