പൂജപ്പുര: തിരുവനന്തപുരം പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും കൊല്ലപ്പെട്ടു. സുനിൽ, മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.
തിരുവനന്തപുരം മുടവൻമുകളിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകളുടെ ഭർത്താവാണ് അരുൺ. അരുണിൽ നിന്നും മകൾ വേർപെട്ട് താമസിക്കുകയായിരുന്നു. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അരുൺ വീട്ടിലെത്തിയത്. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യയെ തിരികെ വിളിക്കാനെത്തിയ അരുണിനോട് വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് സുനിലിന്റെ മകൾ പറഞ്ഞു. തുടർന്നാണ് അരുൺ കത്തിയെടുത്ത് കുത്തിയതെന്ന് ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read: 'ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ താലിബാന് ഇട്ടുകൊടുക്കുന്നു; എന്താണ് മുസ്ലിം പെൺകുട്ടികളെ കൊണ്ടുപോകാത്തത്': പി സി ജോർജ്ജ്
അരുൺ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. ഇരുവരേയും കുത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുരയിൽ വെച്ച് പോലീസ് പിടികൂടി. പ്രതിയെ ചോദ്യം ചെയ്യുകയാണ് പോലീസ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തിരുവനന്തപുരം മുടവൻമുകളിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകളുടെ ഭർത്താവാണ് അരുൺ. അരുണിൽ നിന്നും മകൾ വേർപെട്ട് താമസിക്കുകയായിരുന്നു. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് അരുൺ വീട്ടിലെത്തിയത്. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യയെ തിരികെ വിളിക്കാനെത്തിയ അരുണിനോട് വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന് സുനിലിന്റെ മകൾ പറഞ്ഞു. തുടർന്നാണ് അരുൺ കത്തിയെടുത്ത് കുത്തിയതെന്ന് ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read: 'ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ താലിബാന് ഇട്ടുകൊടുക്കുന്നു; എന്താണ് മുസ്ലിം പെൺകുട്ടികളെ കൊണ്ടുപോകാത്തത്': പി സി ജോർജ്ജ്
അരുൺ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണെന്നാണ് പോലീസ് പറയുന്നത്. ഇരുവരേയും കുത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുരയിൽ വെച്ച് പോലീസ് പിടികൂടി. പ്രതിയെ ചോദ്യം ചെയ്യുകയാണ് പോലീസ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.