ആപ്പ്ജില്ല

പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ മകനെ പിതാവ് വെട്ടിക്കൊന്നു

മകൻ ഉറങ്ങിക്കിടന്ന സമയത്താണ് അച്ഛൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മകനെ വെട്ടി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് അച്ഛൻ പോലീസിനെ വിവരമറിയിച്ചത്.

Samayam Malayalam 21 Jul 2019, 5:38 pm
മുംബൈ: മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് പൊലീസിന് മുന്നിൽ കീഴടങ്ങി. 71 കാരനായ ദാമോദർ ബലാപുരെയാണ് മകനെ വെട്ടിക്കൊന്ന വിവരം കൊലപാതകം നടന്ന് ഒരു ദിവസത്തിന് ശേഷം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചത്. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് സംഭവം നടന്നത്. ഒരു ദിവസം മുഴുവൻ പിതാവ് മകന്റെ മൃതദേഹത്തിന് കാവലിരുന്നു.
Samayam Malayalam death


38കാരനായ സഞ്‌ജയ്‌ മദ്യപിച്ച് വീട്ടിലെത്തി സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. ബൈക്ക് വാങ്ങാൻ 25000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് സഞ്‌ജയ്‌ കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയതിനെ തുടർന്നാണ് ദാമോദർ മകനെ കൊലപ്പെടുത്തിയത്. മരപ്പണിക്കാരായ അച്ഛനും മകനും ചേർന്ന് സ്വരൂപിക്കുന്ന പണം മുഴുവൻ സഞ്‌ജയ്‌ മദ്യപാനത്തിന് ചെലവാക്കുന്നത് മൂലം വീട്ടിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു.

ദാമോദറിനെയും ഭാര്യയെയും കൂടുതൽ പണം ആവശ്യപ്പെട്ട് സഞ്‌ജയ്‌ ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ അച്ഛനെയും അമ്മയെയും കൊല്ലുമെനന്നായിരുന്നു മകന്റെ ഭീഷണി. വഴക്കിന് ശേഷം രാത്രിയിൽ ഉറങ്ങിയ സമയത്താണ് ദാമോദർ ആയുധമുപയോഗിച്ച് സഞ്‌ജയ്‌‍യുടെ തലക്ക് വെട്ടി കൊലപ്പെടുത്തിയത്. സഞ്‌ജയ്‌‍യെ കൊലപ്പെടുത്തി അടുത്ത ദിവസമാണ് ദാമോദർ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ചു. ഭാര്യയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ സഞ്‌ജയ്‌‍ കുറേക്കാലം ജയിലിൽ കഴിഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്