ന്യൂഡൽഹി: മകളുടെ കാമുകനെ കൊലപ്പെടുത്തി മൃതദേഹം വഴിയരികിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. വടക്ക് കിഴക്കൻ ഡൽ ഹിയിലെ കരാവൽ നഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ ഇരുപതുകാരനാണ് കൊല ചെയ്യപ്പെട്ടത്.
യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച ഇയാളുടെ സുഹൃത്ത് ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. 17 വയസുകാരിയായ മകൾക്കൊപ്പം യുവാവിനെ വീട്ടിൽ കണ്ടതോടെയാണ് പിതാവിനെ പ്രകോപിപ്പിച്ചത്. യുവാവിനെ മർദ്ദിച്ച ശേഷം കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടർച്ചയായി കുത്തിപ്പരിക്കേൽപ്പിച്ചു. മരണം ഉറപ്പാക്കുന്നതുവരെ ഇയാൾ കാത്തിരിക്കുകയും ചെയ്തു.
യുവാവ് മരിച്ചെന്ന് വ്യക്തമായതോടെ സുഹൃത്തിൻ്റെ സഹായത്തോടെ മൃതദേഹം വീട്ടിൽ നിന്നും പുറത്തെത്തിച്ചു. സംശയം തോന്നാതിരിക്കാൻ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള റോഡിൽ ഉപേക്ഷിച്ചു. ബൈക്കിലാണ് മൃതദേഹം എത്തിച്ചത്. വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞു.
മരണം സംഭവിക്കുന്നതിന് മുൻപ് ക്രൂരമായ പീഡനത്തിന് യുവാവ് ഇരയായെന്ന് പോലീസ് പറഞ്ഞു. മർദ്ദിച്ച് അവശനാക്കിയ ശേഷം കസേരയിൽ ഇരുത്തി കയറുപയോഗിച്ച് കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ബെൽറ്റ്, വടി എന്നിവ ഉപയോഗിച്ചായിരുന്നു മർദ്ദിച്ചത്. തുടർന്ന് കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. യുവാവും പെൺകുട്ടിയും തമ്മിലുള്ള ബന്ധം ബന്ധത്തെക്കുറിച്ച് അറിവില്ലായിരു. പ്രതി കുറ്റ സമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ യുവാവിനെ മർദ്ദിക്കാൻ ഉപയോഗിച്ച കത്രിക അടക്കമുള്ള തെളിവുകൾ പോലീസ് കണ്ടെത്തി.
യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച ഇയാളുടെ സുഹൃത്ത് ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. 17 വയസുകാരിയായ മകൾക്കൊപ്പം യുവാവിനെ വീട്ടിൽ കണ്ടതോടെയാണ് പിതാവിനെ പ്രകോപിപ്പിച്ചത്. യുവാവിനെ മർദ്ദിച്ച ശേഷം കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടർച്ചയായി കുത്തിപ്പരിക്കേൽപ്പിച്ചു. മരണം ഉറപ്പാക്കുന്നതുവരെ ഇയാൾ കാത്തിരിക്കുകയും ചെയ്തു.
യുവാവ് മരിച്ചെന്ന് വ്യക്തമായതോടെ സുഹൃത്തിൻ്റെ സഹായത്തോടെ മൃതദേഹം വീട്ടിൽ നിന്നും പുറത്തെത്തിച്ചു. സംശയം തോന്നാതിരിക്കാൻ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള റോഡിൽ ഉപേക്ഷിച്ചു. ബൈക്കിലാണ് മൃതദേഹം എത്തിച്ചത്. വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞു.
മരണം സംഭവിക്കുന്നതിന് മുൻപ് ക്രൂരമായ പീഡനത്തിന് യുവാവ് ഇരയായെന്ന് പോലീസ് പറഞ്ഞു. മർദ്ദിച്ച് അവശനാക്കിയ ശേഷം കസേരയിൽ ഇരുത്തി കയറുപയോഗിച്ച് കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ബെൽറ്റ്, വടി എന്നിവ ഉപയോഗിച്ചായിരുന്നു മർദ്ദിച്ചത്. തുടർന്ന് കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. യുവാവും പെൺകുട്ടിയും തമ്മിലുള്ള ബന്ധം ബന്ധത്തെക്കുറിച്ച് അറിവില്ലായിരു. പ്രതി കുറ്റ സമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽ യുവാവിനെ മർദ്ദിക്കാൻ ഉപയോഗിച്ച കത്രിക അടക്കമുള്ള തെളിവുകൾ പോലീസ് കണ്ടെത്തി.