ആപ്പ്ജില്ല

പീഡനത്തിനിരയായ വിധവയെ പിതാവ് 10,000 രൂപക്ക് വിറ്റു

കഴിഞ്ഞ ഏപ്രിൽ 28നാണ് യുവതി സ്വയം തീ കൊളുത്തിയത്. യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മാലിവാൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

Samayam Malayalam 15 May 2019, 9:51 pm
ഹപുർ: പീഡനത്തിന് ഇരയായ വിധവയെ ബന്ധുക്കൾ 10,000 രൂപക്ക് വിറ്റു. ഉത്തർപ്രദേശിലെ ഹപുറിലാണ് സംഭവം നടന്നത്. പോലീസിൽ പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെ യുവതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരിൽ ഒരാൾക്ക് തന്നെയാണ് പിതാവും അമ്മായിയും ചേർന്ന് വിറ്റത്. മൂന്ന് വർഷം മുൻപാണ് യുവതിയുടെ ഭർത്താവ് മരിച്ചത്.
Samayam Malayalam rape.


ഭർത്താവിന്റെ മരണത്തെ തുടർന്നാണ് ഒറ്റക്കായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടർന്നാണ് യുവതിയെ പിതാവും അമ്മായിയും ചേർന്ന് വിറ്റു. യുവതിയെ വാങ്ങിയ ആൾ അവരെ പല വീടുകളിലും പ്രതിഫലം വാങ്ങാതെ ജോലിക്കയച്ചു. പീഡനം സഹിക്കാൻവയ്യാതെ വന്നതോടെ യുവതി ബാബുഗഡ്‌ പോലീസ് സ്റ്റേഷനിലും ഹപുർ പോലീസ് സൂപ്രണ്ടിനും പരാതി നൽകി. എന്നാൽ അവർ കേസ് റജിസ്റ്റർ തയ്യാറായില്ല. തുടർന്ന് അപമാനിതയായ യുവതി മുറാദാബാദിലേക്ക് മാറി താമസിച്ചു.

ആത്മഹത്യക്ക് ശ്രമിക്കുന്നതിന് മുൻപായി തനിക്കെന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന വീഡിയോ യുവതി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 28നാണ് യുവതി സ്വയം തീ കൊളുത്തിയത്. യുവതിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മാലിവാൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ശരീരത്തിൽ 80 ശതമാനം പൊള്ളലേറ്റ യുവതി ഡൽഹിയിൽ ചികിത്സയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്