സൂറത്ത്: കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള അച്ഛന്റെയും മകന്റയും തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. തന്റെ പക്കൽനിന്ന് കടം വാങ്ങിയ ഒരുലക്ഷത്തിഎൺപതിനായിരം രൂപ മടക്കിതന്നില്ലെന്ന് ആരോപിച്ച് റാണി തലാവ് സ്വദേശി അബ്ദുൾ ഹമീദ് മണിയാർ മകനെ കുത്തിക്കൊന്നു. 36കാരനായ ഇമ്രാൻ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അബ്ദുൾ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച റാണി തലാവിലെ ഭരബന്ദ്വാഡ് പ്രദേശത്താണ് സംഭവം. കഴിഞ്ഞ പത്ത് വർഷമായി ലണ്ടനിൽ താമസിച്ചുവരുകയായിരുന്ന ഇമ്രാൻ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം ഒന്നരമാസം മുമ്പാണ് സൂറത്തിലെ വീട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി വീട് നവീകരിക്കണമെന്ന ആഗ്രഹം മനസ്സിൽക്കൊണ്ടു നടക്കുന്ന ഇമ്രാൻ ഇതിനായി പിതാവിനോട് ഒരുലക്ഷത്തിഎൺപതിനായിരം രൂപ കടമായി വാങ്ങി. തുടർന്ന് സുഹൃത്തുക്കളോടും മറ്റും കടംവാങ്ങിയ തുകയും ചേർത്ത് ഇമ്രാൻ വീട് നവീകരിച്ചു.
കൊറോണ വൈറസിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇമ്രാനും കുടുംബത്തിനും തിരികെ ലണ്ടനിലേക്ക് പോകാൻ കഴിയാതെയായി. ഇതിനിടെ യുകെ പൗരൻമാർക്ക് പ്രത്യേക വിമാനസർവ്വീസുകൾ ഒരുക്കിയിട്ടുണ്ടെന്ന് അറിഞ്ഞ ഇമ്രാൻ ടിക്കറ്റുകൾ ബുക്ക് ചെയ്തു. ശനിയാഴ്ചയാണ് ഇമ്രാന് ലണ്ടനിലേക്ക് തിരികെ പോകേണ്ടിയിരുന്നത്. ഇതോടെ പരിഭ്രാന്തിയിലായ അബ്ദുൾ ഹമീദ് തന്റെ പണം തിരികെ തരണമെന്നാവശ്യപ്പെട്ട് ഇമ്രാനെ ശല്യപ്പെടുത്താൻ തുടങ്ങി.
Also Read: സ്വത്ത് തർക്കം; ഭർത്താവിന്റെ മാതാപിതാക്കളെ യുവതി കുത്തിക്കൊന്നു
തന്റെ കയ്യിൽ ഇപ്പോൾ പണമില്ലെന്നും സുഹൃത്തുക്കളിൽനിന്ന് വാങ്ങിച്ച പണം ആദ്യം നൽകിയതിനുശേഷം പണം മടക്കിതരുമെന്നും ഇമ്രാൻ പിതാവിന് ഉറപ്പുനൽകി. ഇതിന് പിന്നാലെ സംഭവം നടന്ന ദിവസം രാത്രി ഇമ്രാൻ തരേണ്ട പണത്തെച്ചൊല്ലി ഭാര്യ സംസുനിഷയുമായി അബ്ദുൾ ഹമീദ് തർക്കത്തിലായി. മാതാപിതാക്കളുടെ തർക്കം പരിഹരിക്കുന്നതിനായി ഇടപ്പെട്ടതോടെ അബ്ദുൾ ഹമീദ് ഇമ്രാനുമായും വഴക്കായി. തർക്കം മൂത്തപ്പോൾ ഹമീദ് മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇമ്രാന്റെ മുതുകിലും ഉള്ളംകയ്യിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇമ്രാനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നുവെന്ന് ലാൽഘട്ട് പോലീസ് ഇൻസ്പെക്ടർ എജി റാത്തോഡ് പറഞ്ഞു. സംഭവത്തിൽ ഭാര്യ സംസുനിഷ നൽകിയ പരാതിയിലാണ് അബ്ദുൾ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച റാണി തലാവിലെ ഭരബന്ദ്വാഡ് പ്രദേശത്താണ് സംഭവം. കഴിഞ്ഞ പത്ത് വർഷമായി ലണ്ടനിൽ താമസിച്ചുവരുകയായിരുന്ന ഇമ്രാൻ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം ഒന്നരമാസം മുമ്പാണ് സൂറത്തിലെ വീട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി വീട് നവീകരിക്കണമെന്ന ആഗ്രഹം മനസ്സിൽക്കൊണ്ടു നടക്കുന്ന ഇമ്രാൻ ഇതിനായി പിതാവിനോട് ഒരുലക്ഷത്തിഎൺപതിനായിരം രൂപ കടമായി വാങ്ങി. തുടർന്ന് സുഹൃത്തുക്കളോടും മറ്റും കടംവാങ്ങിയ തുകയും ചേർത്ത് ഇമ്രാൻ വീട് നവീകരിച്ചു.
കൊറോണ വൈറസിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇമ്രാനും കുടുംബത്തിനും തിരികെ ലണ്ടനിലേക്ക് പോകാൻ കഴിയാതെയായി. ഇതിനിടെ യുകെ പൗരൻമാർക്ക് പ്രത്യേക വിമാനസർവ്വീസുകൾ ഒരുക്കിയിട്ടുണ്ടെന്ന് അറിഞ്ഞ ഇമ്രാൻ ടിക്കറ്റുകൾ ബുക്ക് ചെയ്തു. ശനിയാഴ്ചയാണ് ഇമ്രാന് ലണ്ടനിലേക്ക് തിരികെ പോകേണ്ടിയിരുന്നത്. ഇതോടെ പരിഭ്രാന്തിയിലായ അബ്ദുൾ ഹമീദ് തന്റെ പണം തിരികെ തരണമെന്നാവശ്യപ്പെട്ട് ഇമ്രാനെ ശല്യപ്പെടുത്താൻ തുടങ്ങി.
Also Read: സ്വത്ത് തർക്കം; ഭർത്താവിന്റെ മാതാപിതാക്കളെ യുവതി കുത്തിക്കൊന്നു
തന്റെ കയ്യിൽ ഇപ്പോൾ പണമില്ലെന്നും സുഹൃത്തുക്കളിൽനിന്ന് വാങ്ങിച്ച പണം ആദ്യം നൽകിയതിനുശേഷം പണം മടക്കിതരുമെന്നും ഇമ്രാൻ പിതാവിന് ഉറപ്പുനൽകി. ഇതിന് പിന്നാലെ സംഭവം നടന്ന ദിവസം രാത്രി ഇമ്രാൻ തരേണ്ട പണത്തെച്ചൊല്ലി ഭാര്യ സംസുനിഷയുമായി അബ്ദുൾ ഹമീദ് തർക്കത്തിലായി. മാതാപിതാക്കളുടെ തർക്കം പരിഹരിക്കുന്നതിനായി ഇടപ്പെട്ടതോടെ അബ്ദുൾ ഹമീദ് ഇമ്രാനുമായും വഴക്കായി. തർക്കം മൂത്തപ്പോൾ ഹമീദ് മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇമ്രാന്റെ മുതുകിലും ഉള്ളംകയ്യിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇമ്രാനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നുവെന്ന് ലാൽഘട്ട് പോലീസ് ഇൻസ്പെക്ടർ എജി റാത്തോഡ് പറഞ്ഞു. സംഭവത്തിൽ ഭാര്യ സംസുനിഷ നൽകിയ പരാതിയിലാണ് അബ്ദുൾ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.