മുസഫര്‍പൂര്‍: യുവാവിനെ കാമുകൻ്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നശിപ്പിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ബിഹാറിലാണ് സംഭവം നടന്നത്. മൃതദേഹം നശിപ്പിക്കാൻ ഇവര്‍ നടത്തിയ ശ്രമം പാളിയതോടെയാണ് കൊലപാതക വിവരം പോലീസ് അറിഞ്ഞത്. മദ്യനിരോധിത സംസ്ഥാനമായ ബീഹാറിൽ അനധികൃത മദ്യവിൽപനയായിരുന്നു മരിച്ച രാകേഷിൻ്റെ ജോലി. ഇയാളുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്ന ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് ഭാര്യ രാധ നശിപ്പിക്കാൻ ശ്രമിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. മൃതദേഹം നശിപ്പിക്കാനായി ഒഴിച്ച ദ്രാവകങ്ങള്‍ സ്ഥലത്ത്സ്ഫോടനമുണ്ടാക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് വിവരമറിഞ്ഞത്.
മുസഫര്‍ പൂരിലെ സിക്കന്ദര്പൂരിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ ഭാര്യയ്ക്കു പുറമെ ഇവരുടെ കാമുകൻ സുഭാഷിനും രാധയുടെ സഹോദരി കൃഷ്ണയ്ക്കും ഇവരുടെ ഭര്‍ത്താവിനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്കു ശേഷം പ്രതികള്‍ മൃതദേഹം നശിപ്പിക്കാനായി പല കഷണങ്ങളാക്കി മുറിക്കുകയും രാസവസ്തു ഉപയോഗിച്ച് ഈ അവശിഷ്ടങ്ങള്‍ നശിപ്പിക്കാനുമായിരുന്നു ശ്രമിച്ചത്. വാടകയ്ക്ക് എടുത്ത ഫ്ലാറ്റിനുള്ളിൽ വെച്ചായിരുന്നു കൃത്യം. എന്നാൽ രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി സ്ഫോടനമുണ്ടായതോടെ അയൽവാസികള്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Also Read: 'ഇത് നല്ല ബുദ്ധിയുള്ള സർക്കാർ, മുഖ്യമന്ത്രിക്ക് എല്ലാം മനസിലാകുന്നുണ്ട്'; പിന്തുണയുമായി സുരേഷ് ഗോപി
സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതു കാണുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ഫ്ലാറ്റിൽ ഫോറൻസിക് സംഘവും പരിശോധന നടത്തി. വിശദമായ പരിശോധനയിലാണ് കൊല്ലപ്പെട്ടത് രാധയുടെ ഭര്‍ത്താവായ രാകേഷ് ആണെന്നു വ്യക്തമായത്.
അനധികൃത മദ്യവിൽപന നടത്തിയിരുന്ന രാകേഷ് പോലീസിൻ്റെ പട്ടികയിൽ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. പോലീസിൻ്റെ പിടിയിൽ പെടാതിരിക്കാൻ രാകേഷ് മിക്ക സമയത്തും ഈ ഫ്ലാറ്റിനുള്ളിലാണ് കഴിഞ്ഞിരുന്നതെന്നും പുറത്തേയ്ക്ക് ഇറങ്ങുന്നത് കുറവായിരുന്നുവെന്നും പോലീസ് പറഞ്ഞു. രാകേഷ് ഒളിവിലായിരുന്നതിനാൽ ഇയാളുടെ സഹായിയായ സുഭാഷ് ആണ് ഭാര്യ രാധയുടെ കാര്യങ്ങളും നോക്േകി നടത്തിയിരുന്നത്. ക്രമേണ ഇവര്‍ തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് രാകേഷിനെ തങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായി രാധയും സുഭാഷും ചേര്‍ന്ന് പദ്ധതിയിടുകായിയുരുന്നു. കൊലപാതകത്തിനായി ഇവര്‍ തന്നെയാണ് സഹോദരിയെയും ഇവരുടെ ഭര്‍ത്താവിനെയും ഒപ്പം കൂട്ടിയത്.
രാകേഷിനെ വീട്ടിലേയ്ക്ക് ക്ഷണിച്ച രാധ സുഭാഷിൻ്റെ സഹായത്തോടെ കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നാലെ രാധയ്ക്കും സുഭാഷിനുമെതിരെ രാകേഷിൻ്റെ സഹോദരൻ പോലീസിൽ പരാതി നല്‍കിയിരുന്നു. ചേട്ടൻ്റെ ഭാര്യയും സുഭാഷും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് ഇയാള്‍ പരാതിയിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുനനു. ഈ ബന്ധം നാട്ടുകാര്‍ക്ക് മുഴുവൻ അറിയാമായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. വാടക ഫ്ലാറ്റിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടയുടൻ സ്ഥലത്തെത്തിയെന്നു സഹോദരനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നുവെന്നും ഇയാള്‍ പോലീസിനു മൊഴി നല്കി.
Also Read: ആത്മീയ നേതാവ് നരേന്ദ്രഗിരി മരണം; പ്രധാന ശിഷ്യൻ അടക്കം മൂന്ന് ശിഷ്യന്മാര് കസ്റ്റഡിയിൽ
സമാനമായ മറ്റൊരു സംഭവത്തിൽ പോലീസ് ജാര്‍ഖണ്ഡിൽ ഒരു വൃദ്ധനെയും അറസ്റ്റ് ചെയ്തു. ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ 70വയസുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. അത്താഴം വിളമ്പാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ഇവരെ വൃദ്ധൻ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജാര്‍ഖണ്ഡിലെ ഖുന്തി എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹീരാമണി എന്ന സ്ത്രീയാണ് ഭര്‍ത്താവിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഖുന്തി പോലീസ് അറിയിച്ചു. പ്രതി ഇവരെ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
ശനിയാഴ്ച രാത്രിയായിരുന്നു വീട്ടിൽ ബഹളം നടന്നത്. സംഭവസമയത്ത് പ്രതിയും ഭാര്യയും മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രിയിൽ ഭക്ഷണം എടുത്തു വെയ്ക്കാൻ വൈകിയെന്ന് ആരോപിച്ച് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കാൻ തുടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ സ്ഥലത്തു വെച്ചു തന്നെ മരിച്ചെന്നാണ് ഖുന്തി സബ് ഡിവിഷണൽ പോലീസ് ഓഫീസര്‍ അജയ് കുമാരറിനെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഞായറാഴ്ച രാവിലെ സ്ത്രീയുെ മൃതദേഹം സ്ഥലത്തു നിന്ന് കണ്ടെത്തുകയായിരുന്നു.
മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
മുസഫര്‍ പൂരിലെ സിക്കന്ദര്പൂരിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ ഭാര്യയ്ക്കു പുറമെ ഇവരുടെ കാമുകൻ സുഭാഷിനും രാധയുടെ സഹോദരി കൃഷ്ണയ്ക്കും ഇവരുടെ ഭര്‍ത്താവിനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്കു ശേഷം പ്രതികള്‍ മൃതദേഹം നശിപ്പിക്കാനായി പല കഷണങ്ങളാക്കി മുറിക്കുകയും രാസവസ്തു ഉപയോഗിച്ച് ഈ അവശിഷ്ടങ്ങള്‍ നശിപ്പിക്കാനുമായിരുന്നു ശ്രമിച്ചത്. വാടകയ്ക്ക് എടുത്ത ഫ്ലാറ്റിനുള്ളിൽ വെച്ചായിരുന്നു കൃത്യം. എന്നാൽ രാസവസ്തുക്കളുടെ പ്രവര്‍ത്തനഫലമായി സ്ഫോടനമുണ്ടായതോടെ അയൽവാസികള്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
Also Read: 'ഇത് നല്ല ബുദ്ധിയുള്ള സർക്കാർ, മുഖ്യമന്ത്രിക്ക് എല്ലാം മനസിലാകുന്നുണ്ട്'; പിന്തുണയുമായി സുരേഷ് ഗോപി
സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതു കാണുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ഫ്ലാറ്റിൽ ഫോറൻസിക് സംഘവും പരിശോധന നടത്തി. വിശദമായ പരിശോധനയിലാണ് കൊല്ലപ്പെട്ടത് രാധയുടെ ഭര്‍ത്താവായ രാകേഷ് ആണെന്നു വ്യക്തമായത്.
അനധികൃത മദ്യവിൽപന നടത്തിയിരുന്ന രാകേഷ് പോലീസിൻ്റെ പട്ടികയിൽ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു. പോലീസിൻ്റെ പിടിയിൽ പെടാതിരിക്കാൻ രാകേഷ് മിക്ക സമയത്തും ഈ ഫ്ലാറ്റിനുള്ളിലാണ് കഴിഞ്ഞിരുന്നതെന്നും പുറത്തേയ്ക്ക് ഇറങ്ങുന്നത് കുറവായിരുന്നുവെന്നും പോലീസ് പറഞ്ഞു. രാകേഷ് ഒളിവിലായിരുന്നതിനാൽ ഇയാളുടെ സഹായിയായ സുഭാഷ് ആണ് ഭാര്യ രാധയുടെ കാര്യങ്ങളും നോക്േകി നടത്തിയിരുന്നത്. ക്രമേണ ഇവര്‍ തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് രാകേഷിനെ തങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാനായി രാധയും സുഭാഷും ചേര്‍ന്ന് പദ്ധതിയിടുകായിയുരുന്നു. കൊലപാതകത്തിനായി ഇവര്‍ തന്നെയാണ് സഹോദരിയെയും ഇവരുടെ ഭര്‍ത്താവിനെയും ഒപ്പം കൂട്ടിയത്.
രാകേഷിനെ വീട്ടിലേയ്ക്ക് ക്ഷണിച്ച രാധ സുഭാഷിൻ്റെ സഹായത്തോടെ കൊല നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നാലെ രാധയ്ക്കും സുഭാഷിനുമെതിരെ രാകേഷിൻ്റെ സഹോദരൻ പോലീസിൽ പരാതി നല്‍കിയിരുന്നു. ചേട്ടൻ്റെ ഭാര്യയും സുഭാഷും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് ഇയാള്‍ പരാതിയിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുനനു. ഈ ബന്ധം നാട്ടുകാര്‍ക്ക് മുഴുവൻ അറിയാമായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. വാടക ഫ്ലാറ്റിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടയുടൻ സ്ഥലത്തെത്തിയെന്നു സഹോദരനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നുവെന്നും ഇയാള്‍ പോലീസിനു മൊഴി നല്കി.
Also Read: ആത്മീയ നേതാവ് നരേന്ദ്രഗിരി മരണം; പ്രധാന ശിഷ്യൻ അടക്കം മൂന്ന് ശിഷ്യന്മാര് കസ്റ്റഡിയിൽ
സമാനമായ മറ്റൊരു സംഭവത്തിൽ പോലീസ് ജാര്‍ഖണ്ഡിൽ ഒരു വൃദ്ധനെയും അറസ്റ്റ് ചെയ്തു. ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ 70വയസുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്. ജാര്‍ഖണ്ഡിലാണ് സംഭവം നടന്നത്. അത്താഴം വിളമ്പാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ഇവരെ വൃദ്ധൻ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജാര്‍ഖണ്ഡിലെ ഖുന്തി എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹീരാമണി എന്ന സ്ത്രീയാണ് ഭര്‍ത്താവിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഖുന്തി പോലീസ് അറിയിച്ചു. പ്രതി ഇവരെ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
ശനിയാഴ്ച രാത്രിയായിരുന്നു വീട്ടിൽ ബഹളം നടന്നത്. സംഭവസമയത്ത് പ്രതിയും ഭാര്യയും മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രിയിൽ ഭക്ഷണം എടുത്തു വെയ്ക്കാൻ വൈകിയെന്ന് ആരോപിച്ച് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കാൻ തുടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ സ്ഥലത്തു വെച്ചു തന്നെ മരിച്ചെന്നാണ് ഖുന്തി സബ് ഡിവിഷണൽ പോലീസ് ഓഫീസര്‍ അജയ് കുമാരറിനെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഞായറാഴ്ച രാവിലെ സ്ത്രീയുെ മൃതദേഹം സ്ഥലത്തു നിന്ന് കണ്ടെത്തുകയായിരുന്നു.
മരണകാരണം കണ്ടെത്താനായി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.