ആപ്പ്ജില്ല

ചെമ്പന്‍ പാണ്ടയുടെ രോമവുമായി അഞ്ച് പേര്‍ പിടിയില്‍

വംശനാശ ഭീഷണി നേരിടുന്ന ജീവിയുടെ തോല്‍ എടുത്ത് കള്ളക്കടത്തിന് ശ്രമം. അഞ്ചുപേരെ നേപ്പാളില്‍ അറസ്റ്റ് ചെയ്‍തു. ഭൂമിയില്‍ ഇനി അവശേഷിക്കുന്നത് കഷ്‍ടിച്ച് 10,000 ചെമ്പന്‍ പാണ്ടകള്‍

Samayam Malayalam 25 Feb 2020, 3:59 pm
കാത്‍മണ്ഠു (നേപ്പാള്‍): വംശനാശ ഭീഷണി നേരിടുന്ന ചെമ്പന്‍ പാണ്ടയുടെ തോലുമായി നാല് പേര്‍ നേപ്പാളിലെ കാത്‍മണ്ഠുവില്‍ പിടിയില്‍. ഒരു സ്ത്രീയും നാല് പുരുഷന്മാരുമാണ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായതെന്ന് ദി ഹിമാലയന്‍ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam red-panda-1182069_1280
ചെമ്പൻ പാണ്ട - Stock Image


രാജ്യത്ത് നിന്ന് ചെമ്പന്‍ പാണ്ടയുടെ തോല്‍ കടത്താനായിരുന്നു ശ്രമമെന്നാണ് പോലീസിനെ ഉദ്ധരിച്ച് ദിനപത്രം റിപ്പോര്‍ട്ട് ചെയ്‍തു. കുറ്റവാളികളെ ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

എന്താണ് ചെമ്പന്‍ പാണ്ട?

ഹിമാലയന്‍ വനങ്ങളില്‍ മാത്രം കാണപ്പെടുന്ന ജീവിയാണ് ചെമ്പന്‍ പാണ്ട. നേപ്പാള്‍, ഭൂട്ടാന്‍, ചൈന രാജ്യങ്ങളുടെ ഭാഗമായ ഹിമാലയന്‍ മേഖലയിലാണ് കൂടുതലുള്ളത്. 10,000ല്‍ താഴെ മാത്രമാണ് ഇവയുടെ എണ്ണം. വംശനാശം നേരിടുന്ന ചെമ്പന്‍ പാണ്ടകള്‍ സംരക്ഷണം ആവശ്യമുള്ള ജീവികളുടെ പട്ടികയില്‍പ്പെട്ട ജീവിയുമാണ്.

പൂച്ചയെക്കാള്‍ അല്‍പ്പംകൂടി മാത്രം വലിപ്പമുള്ള ചെമ്പന്‍ പാണ്ടയ്ക്ക് കാഴ്‍ച്ചയില്‍ കരടിയുടെ മുഖത്തോടാണ് സാദൃശ്യം. ഹിമാലയത്തിലെ വനനശീകരണം കാരണം ഭീഷണി നേരിടുകയാണ് പാണ്ടകള്‍. കട്ടിയുള്ള രോമവും വാലുമാണ് ആകര്‍ഷണം. വ്യാപകമായി ചൈന, മ്യാന്മര്‍ രാജ്യങ്ങളില്‍ ഇവ രോമത്തിന് വേണ്ടി വേട്ടയാടപ്പെടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്