ന്യൂഡൽഹി: തോക്ക് ചൂണ്ടി ഒരു കോടി രൂപ കവർന്ന സംഘം പിടിയിൽ. നോർത്ത് ഡൽഹിയിലെ സിവിൽലൈൻ മേഖലയിൽ അപകടമുണ്ടാക്കിയാണ് പ്രതികൾ വാഹനത്തിൽ നിന്നും 1.1 കോടി രൂപ കവർന്നത്. വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നാണ് അഞ്ച് പ്രതികളെയും പിടികൂടിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ബിസിനസുകാരൻ്റെ ജോലിക്കാരെ ആക്രമിച്ച് മാർച്ച് മൂന്നിനാണ് പ്രതികൾ തോക്ക് ചൂണ്ടി പണം കവർന്നത്. രോഹിണി ആസ്ഥാനമായുള്ള വ്യവസായിയുടെ രണ്ട് ജീവനക്കാർ ചാന്ദ്നി ചൗക്കിലെ ഒരു ജ്വല്ലറിയിൽ നിന്ന് 1.1 കോടി രൂപ പിരിച്ചെടുത്ത് ഓഫീസിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ മനപ്പൂർവം അപകടമുണ്ടാക്കുകയായിരുന്നു. കാറിൽ ബൈക്ക് വന്നിടിച്ചതിന് പിന്നാലെ ബൈക്കിലെത്തിയ പ്രതികൾ തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗുകൾ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.
തട്ടിയെടുത്ത ബാഗിൽ പണത്തിനൊപ്പം സ്വർണവും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസിന് ചാന്ദ്നി ചൗക്ക് മാർക്കറ്റിന് സമീപം പുതുതായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് സഹായമായത്. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ട്രാൻസ് യമുന മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
തട്ടിയെടുത്ത പണം കണ്ടെടുത്തതായി ഡിസിപി (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു. മോഷ്ടിച്ച പണത്തിൽ നിന്നും ഒരു പക്ഷം രൂപ ഖതുഷ്യം ക്ഷേത്രത്തിന് സംഭാവനയായി നൽകുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചുവെന്നും മോഷണ മുതലിൽ നിന്നും ഒരു വിഹിതം ക്ഷേത്രത്തിന് നൽകുന്ന കാര്യം മുൻപ് തന്നെ പ്രതികൾ തീരുമാനിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ബിസിനസുകാരൻ്റെ ജോലിക്കാരെ ആക്രമിച്ച് മാർച്ച് മൂന്നിനാണ് പ്രതികൾ തോക്ക് ചൂണ്ടി പണം കവർന്നത്. രോഹിണി ആസ്ഥാനമായുള്ള വ്യവസായിയുടെ രണ്ട് ജീവനക്കാർ ചാന്ദ്നി ചൗക്കിലെ ഒരു ജ്വല്ലറിയിൽ നിന്ന് 1.1 കോടി രൂപ പിരിച്ചെടുത്ത് ഓഫീസിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ പ്രതികൾ മനപ്പൂർവം അപകടമുണ്ടാക്കുകയായിരുന്നു. കാറിൽ ബൈക്ക് വന്നിടിച്ചതിന് പിന്നാലെ ബൈക്കിലെത്തിയ പ്രതികൾ തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗുകൾ ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.
തട്ടിയെടുത്ത ബാഗിൽ പണത്തിനൊപ്പം സ്വർണവും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസിന് ചാന്ദ്നി ചൗക്ക് മാർക്കറ്റിന് സമീപം പുതുതായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് സഹായമായത്. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ട്രാൻസ് യമുന മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്.
തട്ടിയെടുത്ത പണം കണ്ടെടുത്തതായി ഡിസിപി (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു. മോഷ്ടിച്ച പണത്തിൽ നിന്നും ഒരു പക്ഷം രൂപ ഖതുഷ്യം ക്ഷേത്രത്തിന് സംഭാവനയായി നൽകുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചുവെന്നും മോഷണ മുതലിൽ നിന്നും ഒരു വിഹിതം ക്ഷേത്രത്തിന് നൽകുന്ന കാര്യം മുൻപ് തന്നെ പ്രതികൾ തീരുമാനിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.