ആപ്പ്ജില്ല

സിസ്റ്റർ അഭയയുടെ മരണം തലയ്ക്കടിയേറ്റ്; കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത ലക്ഷണമില്ലെന്നും ഫോറൻസിക് വിദഗ്‌ധൻ

സിസ്റ്റർ അഭയകേസിൽ നിരവധി സാക്ഷികൾ കൂറുമാറിയിരുന്നു. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ഏറ്റവും നിർണായകമാവുകയാണ് കന്തസ്വാമിയുടെ മൊഴി. സിസ്റ്റർ അഭയയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു

Samayam Malayalam 21 Nov 2019, 4:35 pm


തിരുവനന്തപുരം: സിസ്റ്റർ അഭയകേസിൽ നിർണായക വെളിപ്പെടുത്തലുമായി ഫോറൻസിക് വിദഗ്‌ധൻ. സിസ്റ്റർ അഭയ തലക്ക് മാരക ക്ഷതമേറ്റാണ് മരിച്ചതെന്ന് ഡോ. വി കന്തസ്വാമി മൊഴി നൽകി. പ്രത്യേക സിബിഐ കോടതിയിലാണ് കന്തസ്വാമി മൊഴി നൽകിയത്. 1992 മാർച്ച് 27നാണ് സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഭയ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങൾ ഒന്നും കാണാനില്ലെന്നും കന്തസ്വാമി കോടതിയിൽ പറഞ്ഞു. അഭയയുടെ വയറ്റിൽ 300 ലിറ്റർ വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളത്തിന്റെ അളവ് അഭയ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തെന്ന വാദത്തെ സാധൂകരിക്കുന്നതല്ല. കൊല്ലപ്പെട്ട ശേഷമാണ് അഭയ കിണറ്റിൽ വീണതെന്നാണ് കന്തസ്വാമി കോടതിയിൽ പറഞ്ഞത്.

Also Read: ക്ലാസ്സ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു; സംഭവം സുൽത്താൻ ബത്തേരിയിൽ

അഭയയുടെ തലയിലെ രക്തക്കുഴൽ പൊട്ടിയതയും കണ്ടെത്തിയിട്ടുള്ളതായി കന്തസ്വാമി പറഞ്ഞു. കോടാലിയോ അത് പോലെയുള്ള എന്തെങ്കിലും ആയുധം കൊണ്ടോ ആയിരിക്കാം അഭയക്ക് തലക്ക് അടിയേറ്റത്. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ അഭയയുടെ ഉള്ളിൽ ഇരട്ടിയോ അതിലധികമോ വെള്ളം ഉണ്ടാകുമായിരുന്നു.

കൂടാതെ, കയ്യിലോ വിരലുകൾക്കിടയിലോ കിണറ്റിലെ പായലിന്റെയും മറ്റും അംശം ഉണ്ടാകാനും ഇടയുണ്ടായിരുന്നു. മരണവെപ്രാളത്തിൽ കിണറിന്റെ വശങ്ങളിൽ അഭയ പിടിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ, ഇത്തരം തെളിവുകൾ ഒന്നും സിസ്റ്റർ അഭയയുടെ മൃതദേഹം പരിശോധിച്ചപ്പോൾ ലഭിച്ചിട്ടില്ല. സിസ്റ്റർ അഭയയുടെ കേസിൽ ഏറ്റവും നിർണായകമാണ് കന്തസ്വാമിയുടെ മൊഴി. കേസിൽ ദൃക്‌സാക്ഷികൾ ഇല്ല. ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ്‌ഐആർ എന്നിവ പരിശോധിച്ചാണ് കന്തസ്വാമിയുടെ വെളിപ്പെടുത്തൽ.

Also Read: വിട്ടുവീഴ്ച വേണം: യാക്കോബായ - ഓർത്തഡോക്സ് സഭൈക്യത്തിന് ആഹ്വാനവുമായി വൈദികർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്