തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ ആദ്യ ഇൻക്വസ്റ്റ് റിപ്പോർട്ട് തിരുത്താൻ എഎസ്ഐ ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തൽ. അന്നത്തെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എഎസ്ഐ ആയിരുന്ന വി.വി അഗസ്റ്റിൻ ഇൻക്വസ്റ്റ് റിപ്പോർട്ട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കോൺസ്റ്റബിളായിരുന്ന എം.എം തോമസാണ് കോടതിയിൽ വെളിപ്പടുത്തിയത്.
അഭയയുടെ വാട്ടർ ബോട്ടിൽ, ശിരോവസ്ത്രം, ചെരുപ്പ്, ഒരു കോടാലി എന്നിവ അടുക്കളയിൽ കണ്ടിരുന്നുവെന്നും എം.എം തോമസ് കോടതിയിൽ പറഞ്ഞു. കേസിലെ അമ്പതാം സാക്ഷിയും സിസ്റ്റർ അഭയയുടെ റൂം മേറ്റുമായിരുന്ന സിസ്റ്റർ അനുപമ ഇതേ വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന വിചാരണക്കിടെ കൂറുമാറിയിരുന്നു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്ന് സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം മൊഴി മാറ്റി പറഞ്ഞിരുന്നു.
പ്രോസിക്യൂഷന്റെ നാലാം സാക്ഷിയായ തോമസ് കുറ്റപത്രത്തിലെ എട്ടാം സാക്ഷിയാണ്. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. ആദ്യ ഇൻക്വസ്റ്റ് റിപ്പോർട്ടിന് പകരം തിരുത്തിയ റിപ്പോർട്ടാണ് പിന്നീട് കേസിൽ സമർപ്പിച്ചതെന്നും തോമസ് കോടതിയിൽ വ്യക്തമാക്കി. സിസ്റ്റർ അഭയ കൊല്ലപ്പെടുമ്പോൾ എഎസ്ഐ ആയിരുന്ന വി.വി അഗസ്റ്റിൻ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
അതിനിടെ, കേസ് അട്ടിമറിക്കാൻ മുൻപ് അന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്ന് കേസിലെ പ്രധാന സാക്ഷിയായ രാജു ഏലിയാസ് എന്ന അടക്ക രാജു മൊഴി നൽകിയിരുന്നു. അഭയകൊലക്കേസ് കുറ്റമേറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും കുടുംബത്തിലുള്ളവർക്ക് ജോലിയും പകരം നൽകാം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാഗ്ദാനം.
വാഗ്ദാനം നൽകിയ ഉദ്യോഗസ്ഥനെ തിരിച്ചറിയാൻ സാധിക്കുമെന്നും കോടതിയിൽ പറഞ്ഞു. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ മഠത്തിന്റെ പടികൾ കയറി പോകുന്നത് കണ്ടുവെന്ന മൊഴിയിൽ രാജു ഉറച്ചു നിന്നു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട രാത്രിയിൽ പയസ് ടെൻത് കോൺവെന്റ് പരിസരത്ത് മോഷണത്തിന് എത്തിയതായിരുന്നു രാജു ഏലിയാസ്.
അഭയയുടെ വാട്ടർ ബോട്ടിൽ, ശിരോവസ്ത്രം, ചെരുപ്പ്, ഒരു കോടാലി എന്നിവ അടുക്കളയിൽ കണ്ടിരുന്നുവെന്നും എം.എം തോമസ് കോടതിയിൽ പറഞ്ഞു. കേസിലെ അമ്പതാം സാക്ഷിയും സിസ്റ്റർ അഭയയുടെ റൂം മേറ്റുമായിരുന്ന സിസ്റ്റർ അനുപമ ഇതേ വിഷയത്തിൽ കഴിഞ്ഞ ദിവസം നടന്ന വിചാരണക്കിടെ കൂറുമാറിയിരുന്നു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അസ്വാഭാവികമായി ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ലെന്ന് സിസ്റ്റർ അനുപമ കഴിഞ്ഞ ദിവസം മൊഴി മാറ്റി പറഞ്ഞിരുന്നു.
പ്രോസിക്യൂഷന്റെ നാലാം സാക്ഷിയായ തോമസ് കുറ്റപത്രത്തിലെ എട്ടാം സാക്ഷിയാണ്. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. ആദ്യ ഇൻക്വസ്റ്റ് റിപ്പോർട്ടിന് പകരം തിരുത്തിയ റിപ്പോർട്ടാണ് പിന്നീട് കേസിൽ സമർപ്പിച്ചതെന്നും തോമസ് കോടതിയിൽ വ്യക്തമാക്കി. സിസ്റ്റർ അഭയ കൊല്ലപ്പെടുമ്പോൾ എഎസ്ഐ ആയിരുന്ന വി.വി അഗസ്റ്റിൻ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.
അതിനിടെ, കേസ് അട്ടിമറിക്കാൻ മുൻപ് അന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്ന് കേസിലെ പ്രധാന സാക്ഷിയായ രാജു ഏലിയാസ് എന്ന അടക്ക രാജു മൊഴി നൽകിയിരുന്നു. അഭയകൊലക്കേസ് കുറ്റമേറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും കുടുംബത്തിലുള്ളവർക്ക് ജോലിയും പകരം നൽകാം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാഗ്ദാനം.
വാഗ്ദാനം നൽകിയ ഉദ്യോഗസ്ഥനെ തിരിച്ചറിയാൻ സാധിക്കുമെന്നും കോടതിയിൽ പറഞ്ഞു. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ മഠത്തിന്റെ പടികൾ കയറി പോകുന്നത് കണ്ടുവെന്ന മൊഴിയിൽ രാജു ഉറച്ചു നിന്നു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട രാത്രിയിൽ പയസ് ടെൻത് കോൺവെന്റ് പരിസരത്ത് മോഷണത്തിന് എത്തിയതായിരുന്നു രാജു ഏലിയാസ്.