ആപ്പ്ജില്ല

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ

സംഘം 20 പേരിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. മാസ് കെയർ എന്ന സ്ഥാപനം ഒരു വർഷം മുൻപ് പറവട്ടാനിയിൽ ആരംഭിച്ചിരുന്നു. തുടർന്ന് വാട്‍സാപ്പ് വഴിയും മറ്റും പരസ്യം നൽകിയാണ് ആൾക്കാരെ കണ്ടെത്തിയിരുന്നത്.

Samayam Malayalam 15 Apr 2019, 11:09 pm
മണ്ണുത്തി: വിസ വാഗ്ദാനം നൽകി ലക്ഷണങ്ങൾ തട്ടിയ സംഘം അറസ്റ്റിൽ. ഇത്ര സംസ്ഥാനക്കാരുൾപ്പടെ നാല് പേരാണ് അറസ്റ്റിലായത്. കാനഡയിൽ ജോലിക്കായി വിസ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് സംഘം പണം തട്ടിയത്. മണ്ണുത്തി പറവട്ടാനി സുഭാഷ് നഗറിൽ പുളിങ്കുഴി സന്തോഷ് (53), വിളയിൽ പദ്‌മഗിരിയിൽ രതീഷ് (38), ലുധിയാന സ്വദേശി ശിവകുമാർ (30) ചണ്ടീഗഡ് സ്വദേശി സുഖ്‌ജിത്ത് സിങ് (31) എന്നിവരാണ് അറസ്റ്റിലായത്.
Samayam Malayalam mannuthi


സംഘം 20 പേരിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. മാസ് കെയർ എന്ന സ്ഥാപനം ഒരു വർഷം മുൻപ് പറവട്ടാനിയിൽ ആരംഭിച്ചിരുന്നു. തുടർന്ന് വാട്‍സാപ്പ് വഴിയും മറ്റും പരസ്യം നൽകിയാണ് ആൾക്കാരെ കണ്ടെത്തിയിരുന്നത്. ഡ്രൈവർ, അകൗണ്ടാന്റ് എന്നീ തസ്തികകളിൽ കാനഡയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ആദ്യ ആറു സിംഗപ്പൂരിലും പിന്നീട് കാനഡയിലും ജോലി ഏർപ്പെടുത്തുമെന്ന വാഗ്ദാനത്തോടെ സർട്ടിഫിക്കറ്റുകളും പാസ്പ്പോർട്ടുകളും ഇവർ വാങ്ങി സൂക്ഷിച്ചിരുന്നു.

പണം കൊടുത്തവരെ ഐസിഐസിഐ ബാങ്ക് അകൗണ്ടിൽ ചേർക്കുകയും ഡൽഹിയിൽ അഭിമുഖം നടത്തുകയും ചെയ്തു. എന്നാൽ, പാസ്ബുക്കും ചെക്ക് ലീഫും സ്ഥാപനത്തിൽ തന്നെയാണ് സൂക്ഷിച്ചു വെച്ചത്. എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിൽ പലരും അന്വേഷിച്ച് എത്തിയത്. തുടർന്ന് സ്ഥാപനം അടഞ്ഞ് കിടക്കുന്നത് കണ്ടു. വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ സ്ഥാപനം അനധികൃതമാണെന്ന് കണ്ടെത്തി. കേസിലെ ഒന്നാം പ്രതി സന്തോഷ് നാനോ തട്ടിപ്പ് കേസിൽ പ്രതിയാണ്. സ്ഥാപനത്തിന് നടത്തിപ്പ് ലൈസൻസ് ഉണ്ടായിരുന്നില്ല. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.


(ചിത്രത്തിന് കടപ്പാട്: മാതൃഭൂമി)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്