ആപ്പ്ജില്ല

പ്രണയത്തെ ചൊല്ലി തർക്കം; മൂക്കിലും വായിലും പശയൊഴിച്ച് അമ്മാവനെ കൊലപ്പെടുത്തി, നാല് പേർ അറസ്‌റ്റിൽ

മധ്യപ്രദേശിലെ മൊറീസ ജില്ലയിൽ ഡിസംബർ ഒൻപതിനാണ് കൊലപാതകം നടന്നത്. പ്രണത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ബന്ധുവായ യുവാവടക്കം നാലു പേർ അറസ്‌റ്റിലായി

Samayam Malayalam 18 Dec 2020, 12:20 am
ഭോപ്പാൽ: പ്രണയബന്ധത്തെ തുടർന്നുണ്ടായ വഴക്കിനിടെ യുവാവിനെ വായിലും മൂക്കിലും പശയൊഴിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറീസ ജില്ലയിൽ ഡിസംബർ ഒൻപതിനാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ബന്ധുവായ യുവാവടക്കം നാലു പേർ അറസ്‌റ്റിലായി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: മറ്റൊരാളുമായി ബന്ധമെന്ന് സംശയം: 'ലിവ് ഇൻ' പങ്കാളിയെ യുവാവ് കൊലപ്പെടുത്തി

ഗിരാജ് കുശ്വഹ(22) എന്ന യുവാവാണ് കൊല ചെയ്യപ്പെട്ടത്. ഇയാളുടെ സഹോദരന്മായ ബ്രഹ്മജീത് കുശ്വാഹ, ദിലീപ് കുശ്വാഹ എന്നിവർ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. അറസ്‌റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഗിരാജിൻ്റെ മൃതദേഹം ഗ്രാമത്തിലെ ഡാമിൽ നിന്ന് ലഭ്യമായതോടെയാണ് കൊലപാതക വിവരം പുറത്തായത്.

ഗിരാജ് കുശ്വാഹയ്‌ക്ക് പ്രതികളിലൊരാളുടെ ബന്ദുവായ പെൺകുട്ടിയെ ഇഷ്‌ടമായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ വിവാഹം അനന്തരവന്മാരിൽ ഒരാളായ ബ്രഹ്മജീതുമായി വീട്ടുകാർ നിശ്ചയിച്ചു. ഇതറിഞ്ഞ ഗിരാജ് ഈ ബന്ധത്തെ എതിർക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബ്രഹ്മജീത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

Also Read: അപകടമരണം മാത്രം; മാധ്യമപ്രവര്‍ത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ഒരു ദുരൂഹതയുമില്ലെന്ന് പോലീസ് പ്രാഥമിക നിഗമനം

എതിർപ്പ് ശക്തമായതോടെ സഹോദരൻ ദിലീപിൻ്റെയും മറ്റ് രണ്ട് സുഹൃത്തുക്കളുടെയും സഹായത്തോടെ അമ്മാവൻ കൂടിയായ ഗിരാജിനെ കൊലപ്പെടുത്താൻ ബ്രഹ്മജീത് തീരുമാനിച്ചു. സംഭവദിവസം ഗിരാജിനെ ജൂറയിലെ പച്ച്‌ബെഗ പ്രദേശത്തെ ഒരു വീട്ടിലേക്ക് ഗിരാജിനെ കൂട്ടിക്കൊണ്ട് പോകുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തു. അവശാനയ ഗിരാജിൻ്റെ വായിലും മൂക്കിലും പശയൊഴിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. മരണം ഉറപ്പിക്കാൻ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച് മൃതദേഹം സമീപത്തെ ഡാമിലേക്ക് വലിച്ചെറിയുകയും ചെയ്‌തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്