ആപ്പ്ജില്ല

വിദ്യാർഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധന: നാല് ജീവനക്കാരെ പിരിച്ചു വിട്ടു

കഴിഞ്ഞ ആഴ്ച ഹോസ്റ്റലിന്റെ ശുചിമുറിയിൽ സാനിറ്ററി നാപ്‌കിൻ കണ്ടെത്തിയതിനെ തുടർന്ന് അത് ഉപയോഗിച്ചതാരാണെന്ന് കണ്ടെത്താനായിരുന്നു വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത്. തുടർന്ന് സർവകലാശാല ക്യാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധമുയർത്തി തടിച്ചു കൂടി.

Samayam Malayalam 1 May 2019, 12:24 pm
ലുധിയാന: അകാൽ സർവകലാശാല ഹോസ്റ്റലിലെ പെൺകുട്ടികളുടെ വസ്‌ത്രമുരിഞ്ഞ് പരിശോധന നടത്തിയ സംഭവത്തിൽ നാലു ജീവനക്കാരെ പിരിച്ചു വിട്ടു. രണ്ടു ഹോസ്റ്റൽ വാര്ഡന്മാരെയും രണ്ടു സുരക്ഷാ ജീവനക്കാരെയുമാണ് പിരിച്ചു വിട്ടത്.
Samayam Malayalam Warden terminated


കഴിഞ്ഞ ആഴ്ച ഹോസ്റ്റലിന്റെ ശുചിമുറിയിൽ സാനിറ്ററി നാപ്‌കിൻ കണ്ടെത്തിയതിനെ തുടർന്ന് അത് ഉപയോഗിച്ചതാരാണെന്ന് കണ്ടെത്താനായിരുന്നു വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത്. തുടർന്ന് സർവകലാശാല ക്യാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധമുയർത്തി തടിച്ചു കൂടി. ഹോസ്റ്റൽ വാർഡനാണ് വിദ്യാർഥിനികളോട് വസ്ത്രമുരിയാൻ ആവശ്യപ്പെട്ടത്.

സമാന രീതിയിൽ കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. കുണ്ടൽ ഗ്രാമത്തിലെ വിദ്യാലയത്തിലെ ശൗചാലയത്തിൽ സാനിറ്ററി നാപ്‌കിൻ ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താൻ വിദ്യാർഥിനികളുടെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച അധ്യാപകരെ അന്ന് സ്ഥലം മാറ്റിയിരുന്നു. ഉപയോഗിച്ച നാപ്‌കിൻ എങ്ങനെ നശിപ്പിച്ചു കളയണമെന്ന് കുട്ടികളെ പഠിപ്പിക്കണമെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്