കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഒരു അറസ്റ്റ്. കലക്കോട് ഞാറോട് സ്വദേശി വരമ്പിട്ടുവിളയിൽ ഗോപാലന്റെ മകൻ അശോകൻ (35) ആണ് പരവൂരിൽ ട്രെയിൻ തട്ടി മരിച്ചത്. അശോകന്റെ സുഹൃത്ത് മണികണ്ഠ (27) നെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.
അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും ചേർന്ന് മദ്യപിക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. ഒല്ലാൽ റെയിൽവേ ട്രാക്കിന് സമീപമുള്ള ഒഴിഞ്ഞ വീട്ടിൽ ഇവർ സ്ഥിരം ഒന്നിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ മാസം 17 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മൂന്ന് പേരും പതിവുപോലെ മദ്യപിക്കുന്നതിനിടെ മണികണ്ഠനും സുഹൃത്തും ആഹാരം വാങ്ങാൻ പോയി. തിരികെയെത്തിയപ്പോഴേക്കും അശോകൻ മദ്യവുമായി അവിടെ നിന്നും പോയിരുന്നു. തുടർന്ന്, മണികണ്ഠൻ അശോകനെ റെയിൽവേ മേൽപ്പാലത്തിന് താഴെ വെച്ച് കണ്ടുമുട്ടിയതോടെ വാക്ക് തർക്കമുണ്ടായി.
മണികണ്ഠൻ അബദ്ധത്തിൽ പിടിച്ചു തള്ളിയപ്പോൾ അശോകൻ പാഞ്ഞുവന്ന ട്രെയിനിനിടയിലേക്ക് വീണ് മരണം സംഭവിച്ചു. അശോകന്റെ അമ്മ ഓമന നൽകിയ പരാതിയിന്മേലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. മനപൂർവമല്ലാത്ത നരഹത്യയാണ് മണികണ്ഠന് മേൽ ചുമത്തിയിരിക്കുന്നത്. മണികണ്ഠനെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും ചേർന്ന് മദ്യപിക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. ഒല്ലാൽ റെയിൽവേ ട്രാക്കിന് സമീപമുള്ള ഒഴിഞ്ഞ വീട്ടിൽ ഇവർ സ്ഥിരം ഒന്നിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ മാസം 17 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മൂന്ന് പേരും പതിവുപോലെ മദ്യപിക്കുന്നതിനിടെ മണികണ്ഠനും സുഹൃത്തും ആഹാരം വാങ്ങാൻ പോയി. തിരികെയെത്തിയപ്പോഴേക്കും അശോകൻ മദ്യവുമായി അവിടെ നിന്നും പോയിരുന്നു. തുടർന്ന്, മണികണ്ഠൻ അശോകനെ റെയിൽവേ മേൽപ്പാലത്തിന് താഴെ വെച്ച് കണ്ടുമുട്ടിയതോടെ വാക്ക് തർക്കമുണ്ടായി.
മണികണ്ഠൻ അബദ്ധത്തിൽ പിടിച്ചു തള്ളിയപ്പോൾ അശോകൻ പാഞ്ഞുവന്ന ട്രെയിനിനിടയിലേക്ക് വീണ് മരണം സംഭവിച്ചു. അശോകന്റെ അമ്മ ഓമന നൽകിയ പരാതിയിന്മേലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. മനപൂർവമല്ലാത്ത നരഹത്യയാണ് മണികണ്ഠന് മേൽ ചുമത്തിയിരിക്കുന്നത്. മണികണ്ഠനെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.