ആപ്പ്ജില്ല

കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി നഗ്നയായി ഓടിയത് അരക്കിലോമീറ്ററോളം

പെൺകുട്ടിയെ ആക്രമിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.മൂവർക്കുമെതിരെ കടുത്ത കുറ്റങ്ങൾ ചുമത്തി കേസ് മുന്നോട്ട് കൊണ്ട് പോകുമെന്നും പോലീസ് അറിയിച്ചു.

Samayam Malayalam 14 Sept 2019, 1:20 pm
ജയ്‌പൂർ: മൂന്ന് പേർ ചേർന്ന് മാനഭംഗപ്പെടുത്തിയ കൗമാരക്കാരി രക്ഷപെടാനായി നഗ്‌നയായി ഓടിയത് അരക്കിലോമീറ്ററോളം. രാജസ്ഥാനിലെ ജയ്‌പൂരിലാണ് ദാരുണ സംഭവമുണ്ടായത്. പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam rape.


പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്കാണ് ആക്രമണം ഉണ്ടായത്. മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തിയ ശേഷം വിജനമായ പ്രദേശത്തേക്ക് ബലമായി കൊണ്ടു പോയി. കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ അവിടെ നിന്നും ഓടി രക്ഷപെട്ടു.

രക്ഷപെട്ടവരിൽ ഒരാൾ ഗ്രാമത്തിലെ ഒരു കടയിൽ ചെന്ന് സഹായമഭ്യർഥിച്ചു. തുടർന്ന്, കടയുടമയും പെൺകുട്ടിയും ചേർന്ന് ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ കൊണ്ട് പോയ സ്ഥലത്തേക്ക് ഓടിയെത്തി. ഇവർ ചെന്നപ്പോൾ അക്രമികൾ പ്രദേശത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു. മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ടുവെന്ന് കടയുടമ പൊലീസിന് മൊഴി നൽകി.

പരിഭ്രാന്തയായ പെൺകുട്ടിക്ക് വസ്ത്രങ്ങൾ നൽകാൻ ശ്രമിച്ചെങ്കിലും കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി പോയെന്ന് കടയുടമ പോലീസിനോട് പറഞ്ഞു. കുറെ ദൂരം ഓടിയ ശേഷമാണ് പെൺകുട്ടി വസ്ത്രങ്ങൾ സ്വീകരിച്ചതെന്നും അയാൾ കൂട്ടിച്ചേർത്തു.

കുട്ടികൾക്ക് നേരെയുള്ള ആക്രമണം, പട്ടിക ജാതിക്കാർക്കെതിരെയുള്ള ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി മൂന്ന് പേർക്കെതിരെ കേസെടുത്തതായി ഭിൽവാരയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഹരേന്ദ്ര മഹ്വാർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പികളും പൊട്ടിയ വളകളും രക്തസാമ്പിളും പോലീസ് ശേഖരിച്ചു. പെൺകുട്ടിയുടെയും അറസ്റ്റിലായവരുടെയും കടയുടമയുടെയും മൊഴികൾ രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്