തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ 25 കിലോ സ്വർണ്ണം കൊണ്ടുവന്നത് മലപ്പുറം സ്വദേശിക്കുവേണ്ടിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. മലപ്പുറം സ്വദേശിയായ ഹക്കീമിനുവേണ്ടിയാണ് സ്വർണ്ണം കൊണ്ടുവന്നതെന്നാണ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. സംഭവത്തിൽ തിരുവനന്തപുരത്തെ ജൂവലറി മാനേജരായ ഹക്കീമിന്റെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. സ്വർണക്കടത്തിന്റെ മുഖ്യ സൂത്രധാരനായ അഡ്വ ബിജുവിൽ നിന്നാണ് ഹക്കിം സ്വർണം വാങ്ങുന്നത്. ഒളിവിൽപോയ ഹക്കീമിനുവേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കി.
കേസിൽ സംശയം ഉള്ളവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർക്ക് ഹമ്മീമിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതിയുടെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും വീടുകൾ റെയ്ഡ് ചെയ്തു.
കേസിൽ സംശയം ഉള്ളവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർക്ക് ഹമ്മീമിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതിയുടെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും വീടുകൾ റെയ്ഡ് ചെയ്തു.