ആപ്പ്ജില്ല

നാല് പെൺമക്കൾ ഉണ്ടായതിൽ ദേഷ്യം; മൂന്ന് പേരെ കിണറ്റിൽ എറിഞ്ഞു കൊന്ന പിതാവ് ആത്മഹത്യ ചെയ്തു

റാസിക് സോളങ്കി ആൺകുട്ടിക്കായി വളരെയധികം ആഗ്രഹിച്ചിരുന്നു. വീണ്ടും പെൺകുട്ടി ജനിച്ചതിൽ ഏറെ ദുഖിതനായിരുന്നെന്നും റിപ്പോർട്ട് ഉണ്ട്. ഇളയ കുട്ടി കഴിഞ്ഞിരുന്നത് ഭാര്യയുടെ വീട്ടിലായിരുന്നു.

Samayam Malayalam 19 Dec 2019, 5:34 pm


രാജ്‌കോട്ട്: നാലാമതും ജനിച്ചത് പെൺകുട്ടിയായതിൽ രോഷം പൂണ്ട് പിതാവ് മൂന്ന് മക്കളെ നൂറടി താഴ്ചയുള്ള കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബലിയായിലാണ് ദാരുണ സംഭവം ഉണ്ടായത്.

ഗ്രാം രക്ഷക് ദൾ ജവാനായ റാസിക് സോളങ്കി (36)യാണ് മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. മൂന്ന് പെൺമക്കൾക്ക് ശേഷം ഒരു ആൺകുട്ടിക്കായി സോളങ്കി വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ, ഭാര്യ നാലാമതും പെൺകുട്ടിയെ പ്രസവിച്ചത് സോളങ്കിയെ മാനസികമായി തകർത്തു.

Also Read: പീഡിപ്പിച്ച് ചുട്ടു കരിച്ചത് 9 സ്ത്രീകളെ; ദിശ കേസ് പ്രതികൾ സീരിയൽ കില്ലേഴ്‌സെന്ന് പോലീസ്

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സോളാങ്കിയുടെ ഭാര്യ നാലാമത്തെ മകൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ ദിവസം റിയ (8), അഞ്‌ജലി (7), ജൽപ (3) എന്നീ മൂത്ത മക്കളെ റാസിക് സോളങ്കി ബൈക്കിൽ കയറ്റി കൊണ്ട് പോയി. ലാൽജി ഭുവ എന്നയാളുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെത്തിയപ്പോൾ കുട്ടികളെ ഓരോരുത്തരെയായി നൂറടി താഴ്ചയുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.

കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞ ശേഷം റാസിക് സ്വയം മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇത് കണ്ട് നിന്ന ഒരു ഗ്രാമീണൻ ഉടൻ തന്നെ സോളാങ്കിയുടെ സഹോദരനെ വിവരമറിയിച്ചു. മക്കളെയും കൊണ്ട് സോളങ്കി ബൈക്കിൽ പോകുന്നത് സഹോദരൻ നേരത്തെ കണ്ടിരുന്നു. നാലാമതും പെൺകുട്ടി ജനിച്ചതും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് സോളങ്കിയെ ഇതിലേക്ക് നയിച്ചതെന്ന് ഭേസൻ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എം.സി ചുടസമ പറഞ്ഞു.

Also Read: ജനനേന്ദ്രിയത്തിൽ മൊട്ടു സൂചിയും ആണിയും കയറ്റി; കണ്ണിൽ കാന്താരി മുളക് തേച്ചു: മോഷണക്കുറ്റം ആരോപിച്ച് അജേഷിനെ പീഡിപ്പിച്ചത് എട്ട് മണിക്കൂർ

ജിആർഡി ജവാനായും പ്രവർത്തിച്ചിരുന്ന സോളങ്കി കർഷകനായിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുൻപ് സോളങ്കിയുടെ ഭാര്യ ഇളയ കുട്ടിയെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ലോക്കൽ പൊലീസിന് വേണ്ട സഹായം ചെയ്തു കൊടുക്കാനാണ് ജിആർഡി രൂപീകരിച്ചിരിക്കുന്നത്. പെൺകുട്ടി ജനിച്ചതിൽ റാസിക് സോളങ്കി അതീവ ദുഃഖിതനായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്