ആപ്പ്ജില്ല

കാരണം അജ്ഞാതം: 4 പെൺമക്കളുടെ കഴുത്തറുത്ത് അമ്മ; ഇളയമകള്‍ക്ക് പ്രായം 8 മാസം

ഒറ്റമുറി വീട്ടിൽ നാലുകുട്ടികളെയും രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. അടുക്കളയിൽ വച്ച് സ്വന്തം കഴുത്ത് മുറിക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഭര്‍ത്താവ് ഇവരെ തട്ടിമാറ്റി രക്ഷിച്ചത്. അപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു

Samayam Malayalam 28 Nov 2020, 3:56 pm
ഗുരുഗ്രാം: ഹരിയാനയിൽ നാല് പെണ്‍മക്കളെ മാതാവ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. എട്ട് മാസം മുതൽ ഏഴ് വയസ് പ്രായം വരെയുള്ള സഹോദരിമാരെയാണ് ഇത്തരത്തിൽ അമ്മ കൊന്നത്.
Samayam Malayalam Haryana crime
വീടിന് പുറത്ത് ഒത്തുകൂടിയവർ


Also Read : ഇസ്രായേല്‍ പ്രധാനമന്ത്രി സൗദിയിലെത്തിയത് സല്‍മാന്‍ രാജാവ് അറിയാതെ!

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പിപ്രോളി എന്ന ഗ്രാമത്തിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. എല്ലാവരെയും ഒരേ തരത്തിലായിരുന്നു കൊലപ്പെടുത്തിയിരുന്നത്. കഴുത്തിൽ ആഴത്തിലുണ്ടാക്കിയ മുറിവിലൂടെ രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഇവരുടെ അമ്മ തന്നെയാണ് കേസിലെ പ്രധാന പ്രതിയെന്നാണ് പോലീസ് പറഞ്ഞത്. ഇവരും ഇപ്പോള്‍ ആശുപത്രിയിലാണ്. കുട്ടികളെ കൊന്നതിന് സമാനമായി കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

600 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. കുട്ടികളുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഇത്തരത്തിൽ സംഭവം കണ്ടത്.

ഫാര്‍മിന എന്ന 35 കാരിയാണ് ഇത്തരത്തിൽ കൃത്യം നടത്തിയത്. ഇവര്‍ മെക്കാനിക്കായ കുര്‍ഷിദ് അഹമ്മദിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്. ഇവര്‍ക്ക് മുഷ്കൻ, മിഷ്കിന, അൽസിഫ, പേരിടാത്ത എട്ടുമാസം പ്രായമുള്ള കുട്ടി എന്നിങ്ങനെ നാല് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവരാണ് കൊല്ലപ്പെട്ടത്.

അതേസമയം, ഇവര്‍ തമ്മിൽ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നാണ് അയല്‍വാസികള്‍ അവകാശപ്പെടുന്നത്. അവര്‍ സമാധാനപരമായതും സന്തോഷത്തോട് കൂടിയതുമായ ജീവിതമാണ് നയിച്ചിരുന്നത് എന്നാണ് പറയുന്നത്.

ബന്ധുക്കള്‍ മൂന്ന് പേര്‍ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നാട്ടിലേക്ക് പോയതായിരുന്നു ഭര്‍ത്താവ്. പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വീട് അകത്തു നിന്നും അടച്ച് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.തുടര്‍ച്ചയായി വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. പിന്നീട്, വെന്റിലേഷനിലൂടെ നോക്കിയപ്പോള്‍ ഭാര്യ കഴുത്ത് മുറിക്കുവാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. എന്ന് ഭര്‍ത്താവ് കുര്‍ഷിദ് പറഞ്ഞു.

Also Read : കൊവിഡും രാഷ്ട്രീയ ഭീഷണികളും മറികടന്ന് ഒരു വര്‍ഷം പിന്നിട്ട് ഉദ്ധവ് താക്കറെ സര്‍ക്കാര്‍

അപ്പോള്‍ സഹോദരനേയും അയല്‍വാസികളായ ആളുകളേയും വിളിച്ച് കൂട്ടുകയും ചെയ്യുകയായിരുന്നു. വാതിൽ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ രക്തത്തിൽ കുളിച്ച് കിടക്കുന്ന നാല് മക്കളേയും കാണുകയായിരുന്നു ഭാര്യയുടെ പക്കൽ നിന്നും കത്തി പിടിച്ച് വലിച്ചെറിയുകയും ചെയ്തു. അപ്പോള്‍ തന്നെ ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് കൃത്യത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്