ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊവിഡ് രോഗിയെ കൊന്ന് പണവും മൊബൈൽ ഫോണും കവർന്ന കരാർ ജീവനക്കാരി അറസ്റ്റിൽ. രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ കരാർ ജീവനക്കാരി രതിദേവിയാണ് അറസ്റ്റിലായത്. കൊവിഡ് രോഗിയെ കൊന്ന് ആശുപത്രിയുടെ എട്ടാം നിലയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
വെസ്റ്റ് താംബരം സ്വദേശിയായ സുനിതയാണ് കൊവിഡ് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്. മെയ് 21നാണ്ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇവരെ കൊവിഡ് വാർഡിൽ നിന്നും കാണാതായാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരുടെ ഭർത്താവ് മൗലി ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Also Read : ആദ്യ രാത്രിയിൽ ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം; കുഴഞ്ഞു വീണ 18കാരി മരിച്ചു
പോലീസ് അന്വേഷണം നടത്തിയെങ്കിലും ജൂൺ എട്ടിനാണ് സുനിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ആശുപത്രിയിലെ കരാർ ജീവനക്കാരിയായ രതി ദേവിയിലേക്കെത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്.
Also Read : അമ്മയെ കൊന്നു തിന്ന മകന് 15 വർഷം തടവ് ശിക്ഷ; മൃതദേഹം ദുരുപയോഗം ചെയ്തതിനും ശിക്ഷ
സ്കാനിങ്ങിനെന്ന് പറഞ്ഞ് സുനിതയെ വീൽചെയറിലാണ് എട്ടാംനിലയിലേക്ക് കൊണ്ടുപോയതെന്ന് രതി ദേവി വ്യക്തമാക്കി. സുനിതയെ കഴുത്തുഞ്ഞെരിച്ച് കൊന്ന ഇവർ മൃതദേഹം ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണും 9,500 രൂപയും കവരുകയായിരുന്നെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
വെസ്റ്റ് താംബരം സ്വദേശിയായ സുനിതയാണ് കൊവിഡ് ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടത്. മെയ് 21നാണ്ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇവരെ കൊവിഡ് വാർഡിൽ നിന്നും കാണാതായാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരുടെ ഭർത്താവ് മൗലി ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Also Read : ആദ്യ രാത്രിയിൽ ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം; കുഴഞ്ഞു വീണ 18കാരി മരിച്ചു
പോലീസ് അന്വേഷണം നടത്തിയെങ്കിലും ജൂൺ എട്ടിനാണ് സുനിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ആശുപത്രിയിലെ കരാർ ജീവനക്കാരിയായ രതി ദേവിയിലേക്കെത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്.
Also Read : അമ്മയെ കൊന്നു തിന്ന മകന് 15 വർഷം തടവ് ശിക്ഷ; മൃതദേഹം ദുരുപയോഗം ചെയ്തതിനും ശിക്ഷ
സ്കാനിങ്ങിനെന്ന് പറഞ്ഞ് സുനിതയെ വീൽചെയറിലാണ് എട്ടാംനിലയിലേക്ക് കൊണ്ടുപോയതെന്ന് രതി ദേവി വ്യക്തമാക്കി. സുനിതയെ കഴുത്തുഞ്ഞെരിച്ച് കൊന്ന ഇവർ മൃതദേഹം ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണും 9,500 രൂപയും കവരുകയായിരുന്നെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.