ഹൈദരാബാദ്: മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട ഭിന്നശേഷിക്കാരിയായ സഹപ്രവർത്തകയ്ക്ക് ഹോട്ടൽ ജീവനക്കാരന്റെ ക്രൂരമർദ്ദനം. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് സംഭവം. സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുന്നയാളാണ് കരാർ തൊഴിലാളിയായ യുവതിയെ മർദ്ദിച്ചത്. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് യുവതിയെ പൊതിരെത്തല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജൂൺ 27നാണ് സംഭവം. ഓഫീസിലേക്ക് എത്തിയ ജീവനക്കാരനോട് മാസ്ക് ധരിക്കാൻ യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതില് പ്രകോപിതനായ ജീവനക്കാരൻ യുവതിയുടെ ഇരിപ്പിടത്തിലേക്ക് അതിക്രമിച്ച് കയറുകയും മുടിയിൽ കയറിപ്പിടിച്ച് മർദ്ദിക്കുകയുമായിരുന്നു. ഇതിനിടെ സമീപത്തുനിന്ന് ലഭിച്ച ഇരുമ്പുദണ്ഡ് ഉപയോഗിച്ചും ഇയാൾ യുവതിയെ ആക്രമിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഓഫീസിനുള്ളിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
ജൂൺ 27നാണ് സംഭവം. ഓഫീസിലേക്ക് എത്തിയ ജീവനക്കാരനോട് മാസ്ക് ധരിക്കാൻ യുവതി ആവശ്യപ്പെടുകയായിരുന്നു. ഇതില് പ്രകോപിതനായ ജീവനക്കാരൻ യുവതിയുടെ ഇരിപ്പിടത്തിലേക്ക് അതിക്രമിച്ച് കയറുകയും മുടിയിൽ കയറിപ്പിടിച്ച് മർദ്ദിക്കുകയുമായിരുന്നു. ഇതിനിടെ സമീപത്തുനിന്ന് ലഭിച്ച ഇരുമ്പുദണ്ഡ് ഉപയോഗിച്ചും ഇയാൾ യുവതിയെ ആക്രമിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഓഫീസിനുള്ളിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.