ആപ്പ്ജില്ല

ഐപിഎൽ വാതുവെപ്പ് തടഞ്ഞു: ഭാര്യയെ ആസിഡ് കുടിപ്പിച്ച് കൊന്നു

അർപിതയുടെ ഭർത്താവ് ശന്തനു മിത്രക്കെതിരെ അർപിതയുടെ പിതാവ് സന്തോഷ് ദത്ത പോലീസിൽ പരാതി നൽകി. അർപിതയുടെ ഭർത്താവ് ചൂതാട്ടക്കാരനും മയക്കുമരുന്നിന് അടിമയുമായിരുന്നെന്ന് സന്തോഷ് ദത്ത പരാതിയിൽ പറയുന്നു.

Samayam Malayalam 10 May 2019, 7:18 pm
മാൽഡ: ഭർത്താവും നാലു ബന്ധുക്കളും ചേർന്ന് യുവതിയെ ആസിഡ് കുടിപ്പിച്ച് കൊന്നു. ഭർത്താവ് ഐപിഎൽ വാതുവെപ്പിൽ പങ്കുചേരുന്നതിനെ തടഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടന്നത്. അർപ്പിത ദാസ് ഗുപ്ത എന്ന യുവതിയെയാണ് വധിച്ചത്.
Samayam Malayalam death


അർപിതയുടെ ഭർത്താവ് ശന്തനു മിത്രക്കെതിരെ അർപിതയുടെ പിതാവ് സന്തോഷ് ദത്ത പോലീസിൽ പരാതി നൽകി. അർപിതയുടെ ഭർത്താവ് ചൂതാട്ടക്കാരനും മയക്കുമരുന്നിന് അടിമയുമായിരുന്നെന്ന് സന്തോഷ് ദത്ത പരാതിയിൽ പറയുന്നു. ബുധനാഴ്‌ച രാത്രിയാണ് അർപിതയെ അബോധാവസ്ഥയിൽ അയൽക്കാർ കണ്ടെത്തിയത്.

സന്തോഷ് ദത്ത ഇതിനോടകം തന്നെ ഐപിഎൽ വാതുവെപ്പിന് രണ്ടു ലക്ഷത്തോളം രൂപ ചെലവായതായി പരാതിയിൽ പറയുന്നു. ബുധനാഴ്‌ച അർപ്പിത അബോധാവസ്ഥയിൽ കിടക്കുന്നതായി പേരക്കുട്ടി അറിയിച്ചതിനെ തുടർന്നാണ് വീട്ടിൽ എത്തിയതെന്ന് സന്തോഷ് ദത്ത പറഞ്ഞു. എന്നാൽ, അപ്പോഴേക്കും അയൽക്കാർ അർപ്പിതയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മകൾ മരിച്ചെന്ന വിവരമാണ് കിട്ടിയതെന്നും സന്തോഷ് ദത്ത പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്