ചെങ്ങന്നൂർ: ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ ഭർത്താവ് വീട്ടിലെത്തി വെടിവെച്ചു. ഭാര്യയും യുവാവും താമസിക്കുന്ന വീട്ടിലെത്തിയ ഭർത്താവ് യുവാവിന്റെ തുടയ്ക്ക് വെടിവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിൽ പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കോട്ടയം സ്വദേശിയായ ഭർത്താവ് ചെങ്ങന്നൂരിലെ യുവാവിന്റെ വീട്ടിലെത്തിയത്. ഇയാളുടെ ഭാര്യ ചെങ്ങന്നൂർ സ്വദേശിക്കൊപ്പം താമസിച്ചു വരികയായിരുന്നു.
വീട്ടിലെത്തിയ ഭർത്താവ് യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. രണ്ടാമത്തെ വെടിയിലാണ് തുടയ്ക്ക് പരിക്കേറ്റത്. എയർഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം. യുവാവ് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിൽ പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി വ്യക്തമാക്കി.
വീട്ടിലെത്തിയ ഭർത്താവ് യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. രണ്ടാമത്തെ വെടിയിലാണ് തുടയ്ക്ക് പരിക്കേറ്റത്. എയർഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം. യുവാവ് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിൽ പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി വ്യക്തമാക്കി.