ഉത്തർപ്രദേശ്: ശല്യം ചെയ്യുന്നുവെന്ന പരാതി നൽകിയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലെ ദെഹത്ത് ജില്ലയിൽ വ്യാഴാഴ്‌ചയാണ് സംഭവം. കുട്ടിക്ക് നേർക്ക് വെടിയുതിർത്ത ശൈലേന്ദ്ര രജപുത്(25) ഒളിവിലാണ്. വ്യാഴാഴ്‌ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ രജപുത് വെടിയുതിർക്കുകയായിരുന്നു. മൂന്ന് തവണയാണ് പ്രതി വെടിയുതിർത്തത്. കഴുത്തിൽ വെടിയേറ്റ കുട്ടിയെ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
രജപുത് വളരെക്കാലമായി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ സ്‌കൂൾ അധികൃതർ ഇയാളെ മൂന്ന് മാസം സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതോടെയാണ് പ്രതി വിദ്യാർഥിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
കുട്ടിയുടെ മരണത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും റോഡുകൾ തടയുകയും ചെയ്‌തു. പ്രതിയെ ഉടൻ പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് കാൺപൂർ എസ്‌പി അനുരാഗ് സ്ഥലത്തെത്തുകയും പ്രതിഷേധക്കാരുമായി സംസാരിക്കുകയുമായിരുന്നു.
ഒളിവിൽ പോയ രജപുത്തിനെ ഉടൻ പിടികൂടുമെന്നും എഫ്ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചതായും എസ്‌പി പറഞ്ഞു. അന്വേഷണ സംഘം സ്‌കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു. അതേസമയം, പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തുവന്നു.
രജപുത് വളരെക്കാലമായി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ സ്‌കൂൾ അധികൃതർ ഇയാളെ മൂന്ന് മാസം സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതോടെയാണ് പ്രതി വിദ്യാർഥിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
കുട്ടിയുടെ മരണത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും റോഡുകൾ തടയുകയും ചെയ്‌തു. പ്രതിയെ ഉടൻ പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് കാൺപൂർ എസ്‌പി അനുരാഗ് സ്ഥലത്തെത്തുകയും പ്രതിഷേധക്കാരുമായി സംസാരിക്കുകയുമായിരുന്നു.
ഒളിവിൽ പോയ രജപുത്തിനെ ഉടൻ പിടികൂടുമെന്നും എഫ്ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചതായും എസ്‌പി പറഞ്ഞു. അന്വേഷണ സംഘം സ്‌കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു. അതേസമയം, പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തുവന്നു.