നാഗ്പുർ: വിവാഹവാഗ്ദാനം നൽകി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇൻകം ടാക്സ് കമ്മീഷണർക്കെതിരെ കേസ്. തമിഴ്നാട് പുതുച്ചേരി സ്വദേശിയായ ഉദ്യോഗസ്ഥനെതിരെയാണ് അന്വേഷണം ആരംഭിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
നാഗ്പൂരിലെ നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്സില്‍ പരിശീലനക്കാലത്താണ് ഇയാളുമായി പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്.
നിരവധി പ്രാവശ്യം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. മൊബൈൽ ഫോണിൽ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഗർഭിണിയായപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. വിവാഹത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ആരോപിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഗര്ഭണിയായപ്പോഴാണ് ഭീഷണി രൂക്ഷമായതെന്നും പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്.
കേസിൽ അന്വേഷണം ആരംഭിച്ചതായും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവിലാണ് പ്രതി ജോലി ചെയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കി.
നാഗ്പൂരിലെ നാഷണല്‍ അക്കാദമി ഓഫ് ഡയറക്ട് ടാക്സില്‍ പരിശീലനക്കാലത്താണ് ഇയാളുമായി പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്.
നിരവധി പ്രാവശ്യം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. മൊബൈൽ ഫോണിൽ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഗർഭിണിയായപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. വിവാഹത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ആരോപിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഗര്ഭണിയായപ്പോഴാണ് ഭീഷണി രൂക്ഷമായതെന്നും പരാതിയിൽ യുവതി വ്യക്തമാക്കുന്നുണ്ട്.
കേസിൽ അന്വേഷണം ആരംഭിച്ചതായും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവിലാണ് പ്രതി ജോലി ചെയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കി.