വാഷിങ്‍ടണ്‍: അമേരിക്കയിൽ വ്യാജ വിവാഹ റാക്കറ്റ് നടത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ഫ്ലോറിഡയിലെ പനാമ സിറ്റിയിൽ താമസിക്കുന്ന രവി ബാബു (47) വാണ് അറസ്റ്റിലായത്. അമേരിക്കൻ വിസ ലഭിക്കാൻ സഹായിക്കാം എന്ന രീതിയിലാണ് ഇയാൾ റാക്കറ്റ് നടത്തിയിരുന്നത്. അലബാമയിൽ 80 ഓളം പേർക്ക് വ്യാജ പൗരത്വം ലഭിക്കാൻ ഇയാൾ സഹായിച്ചെന്നാണ് കണ്ടെത്തൽ.
വിവാഹ റാക്കറ്റ് നടത്തിപ്പിൽ രവി ബാബുവിന്റെ സഹായിയായിരുന്ന ക്രിസ്റ്റൽ ക്ലൗഡിന് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. രവി ബാബുവിന്റെ വിചാരണ പൂർത്തിയായ ശേഷം മെയ് 22ന് കോടതി ശിക്ഷ വിധിക്കും. അമേരിക്കൻ പൗരന്മാരുമായി വിവാഹം നടത്തി പൗരത്വം നൽകുന്നതിന് വേണ്ടിയാണ് രവി ബാബു റാക്കറ്റ് നടത്തിയിരുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നിരവധി പേർക്ക് വ്യാജ വിവാഹത്തിലൂടെ ഇയാൾ പൗരത്വ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞു.
വിവാഹ റാക്കറ്റ് നടത്തിപ്പിൽ രവി ബാബുവിന്റെ സഹായിയായിരുന്ന ക്രിസ്റ്റൽ ക്ലൗഡിന് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. രവി ബാബുവിന്റെ വിചാരണ പൂർത്തിയായ ശേഷം മെയ് 22ന് കോടതി ശിക്ഷ വിധിക്കും. അമേരിക്കൻ പൗരന്മാരുമായി വിവാഹം നടത്തി പൗരത്വം നൽകുന്നതിന് വേണ്ടിയാണ് രവി ബാബു റാക്കറ്റ് നടത്തിയിരുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നിരവധി പേർക്ക് വ്യാജ വിവാഹത്തിലൂടെ ഇയാൾ പൗരത്വ സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞു.