ആപ്പ്ജില്ല

നവജാത ശിശുവിന്റെ മൃതദേഹം അഞ്ച് ദിവസം മോര്‍ച്ചറിയിൽ മറന്നുവെച്ചു; ആരോപണവുമായി ആശുപത്രി അധികൃതരും പോലീസും

മധ്യപ്രദേശിലെ ഇൻഡോറിലെ മഹാരാജ യശ്വന്തറോ (എംവൈ) സർക്കാർ ആശുപത്രിയിലാണ് സംഭവം. നവജാതശിശുവിൻ്റെ മൃതദേഹം അഞ്ച് ദിവസത്തോളമാണ് മോർച്ചറിയിലെ ഫ്രീസറിൽ മറന്നുവെച്ചത്

Samayam Malayalam 18 Sept 2020, 1:36 pm
ഇൻഡോർ: മധ്യപ്രദേശിൽ നവജാതശിശുവിൻ്റെ മൃതദേഹം മോർച്ചറിയിലെ ഫ്രീസറിൽ ജീവനക്കാർ മറന്നുവെച്ചു. ഇൻഡോറിലെ മഹാരാജ യശ്വന്തറോ (എംവൈ) സർക്കാർ ആശുപത്രിയിലാണ് അഞ്ച് ദിവസത്തോളം കുഞ്ഞിൻ്റെ മൃതദേഹം സംസ്‌കരിക്കാതെ മറന്നുവെച്ചത്.
Samayam Malayalam infant body had been there for five days in the mortuary freezer at indore hospital
നവജാത ശിശുവിന്റെ മൃതദേഹം അഞ്ച് ദിവസം മോര്‍ച്ചറിയിൽ മറന്നുവെച്ചു; ആരോപണവുമായി ആശുപത്രി അധികൃതരും പോലീസും


Also Read: മധുരപലഹാരം വാഗ്‌ദാനം ചെയ്‌ത് ഏഴ് വയസുകാരിയെ അയൽവാസി ബലാത്സംഗം ചെയ്‌തു

കഴിഞ്ഞ ജൂലൈയിൽ അലിരാജ്‌പുർ ജില്ലയിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ ലഭിച്ചത്. ആരോഗ്യനില മോശമായ കുട്ടിയെ സന്നദ്ധ പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സ തുടരുന്നതിനിടെ ഈ മാസം പതിനൊന്നിന് കുട്ടി മരിച്ചു. വിവരം ചീഫ് മെഡിക്കൽ ഓഫീസറെ (സിഎംഒ) അറിയിക്കുകയും ചെയ്‌തു. കുട്ടിയുടെ മരണവിവരം സംബന്ധിച്ച വിവരങ്ങൾ സിഎംഒ ആശുപത്രിയിലെ പോലീസ് കിയോസ്‌ക്കിൽ അറിയിച്ചു.

കുട്ടിയുടെ മൃതദേഹം ദിവസങ്ങളോളം ആശുപത്രിയിലെ ഫ്രീസറിൽ ഇരുന്ന സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ പോലീസിനെതിരെ ആരോപണം ശക്തമാക്കി. മരിച്ച കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ പോസ്‌റ്റ് മോർട്ടമടക്കമുള്ള നടപടികൾ നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മരണം സംഭവിച്ചതിന് പിന്നാലെ തന്നെ വിവരം പൊലീസിനെ അറിയിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ പോലീസ് ഈ വിവരം മറൻന്ന് പോയെന്നും പതിനാറാം തിയതിയാണ് സംഭവത്തെക്കുറിച്ച് ഓർത്തതെന്നും ആശുപത്രി അധികൃതർ ആരോപിച്ചു.

Also Read: 'കൊവിഡാണ്, മരണം സംഭവിക്കും'; ഭാര്യയോട് കള്ളം പറഞ്ഞ് കാമുകിക്കൊപ്പം നാടുവിട്ട യുവാവ് പിടിയിൽ

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയയാളുടെ മൃതദേഹമോ അജ്ഞാത മൃതദേഹങ്ങളോ പോസ്‌റ്റ്‌മോർട്ടം ചെയ്യുമ്പോൾ പോലീസിൻ്റെ സാന്നിധ്യം ആവശ്യമാണ്. കുട്ടി മരിച്ചതായുള്ള വിവരം അറിയിച്ചതല്ലാതെ ആശുപത്രിയുടെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് പോലീസ് വ്യക്തമാക്കി. പോലീസും ആശുപത്രിയും തമ്മിൽ ആരോപണം ശക്തമായ സാഹചര്യത്തിൽ കമ്മിഷണറുടെ ഓഫിസിൽ റിപ്പോർട്ട് നൽകിയതായി അഡീഷനൽ കമ്മിഷണര്‍ രജനി സിങ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്