തിരുവനന്തപുരം: മാധ്യമപ്രവര്ത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടിൽ പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരണം അപകടം മൂലമാണെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയത്.
Also Read : വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗീക ബന്ധം എല്ലായിപ്പോഴും ബലാത്സംഗമല്ല: ഡൽഹി ഹൈക്കോടതി
അതേസമയം, ഡ്രൈവറുടേയും വാഹന ഉടമമയുടേയും മൊഴികളിലെ വൈരുദ്ധ്യം അടക്കം മരണത്തിന്റെ മറ്റ് ദുരൂഹതകള്‍ നീക്കുന്നതിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. തിരുവനന്തപുരത്ത് കാരയ്ക്കാമണ്ഡപതത്ത് വച്ചുണ്ടായ അപകടത്തിലാണ് പ്രദീപ് കൊല്ലപ്പെട്ടത്. അപകടശേഷം ലോറി നിര്‍ത്താതെ പോയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ അപകടത്തിൽ സംശയവുമായി രംഗത്തുവരികയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വാഹനം കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനാപകടം മാത്രമാണെന്ന നിഗമനത്തിൽ എത്തിയത്.
നിരവധി ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകരും ഇതിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ലോറിയിൽ ലോഡ് എടുത്തത് മുതലുള്ള സഞ്ചാര വിവരവും പോലീസ് ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ വ്യക്തത വരുത്തുന്നതിന് ഇന്നലെ കൂടുതൽ സാക്ഷികളുടെ മൊഴിയും പോലീസ് രേഖപ്പെുടുത്തി. ഡ്രൈവറുടെമൊഴി പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയെന്നാണ് പോലീസിന് ഉദ്ധരിച്ച് ഏഷ്യാനെറ്റ് ഓണ്‍ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read : കിഴക്കമ്പലത്തിന് പുറത്തേക്ക് മിന്നും വിജയവുമായി ട്വന്റി 20; നിയമസഭാ തെരഞ്ഞെടുപ്പിൽ നിര്‍ണ്ണായകമാകുമോ; അറിയേണ്ട അഞ്ചു കാര്യങ്ങള്‍
താന്‍ അക്രമിക്കപ്പെടുമോ എന്ന ഭയത്തിലാണ് ലോറി നിര്‍ത്താതെ പോയത് എന്നാണ് ഡ്രൈവറുടെ മൊഴി. അതേസമയം, അത്തരത്തിൽ ഒരു അപകടമേ ഉണ്ടായതായി താൻ അറിഞ്ഞിട്ടില്ലെന്നാണ് ലോറി ഉടമയുടെ മൊഴി. ഈ മൊഴികളിലെ വൈരുദ്ധ്യവും പോലീസ് പരിശോധിക്കും. ലോറി ഡ്രൈവര്‍ ജോയിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Also Read : വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗീക ബന്ധം എല്ലായിപ്പോഴും ബലാത്സംഗമല്ല: ഡൽഹി ഹൈക്കോടതി
അതേസമയം, ഡ്രൈവറുടേയും വാഹന ഉടമമയുടേയും മൊഴികളിലെ വൈരുദ്ധ്യം അടക്കം മരണത്തിന്റെ മറ്റ് ദുരൂഹതകള്‍ നീക്കുന്നതിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. തിരുവനന്തപുരത്ത് കാരയ്ക്കാമണ്ഡപതത്ത് വച്ചുണ്ടായ അപകടത്തിലാണ് പ്രദീപ് കൊല്ലപ്പെട്ടത്. അപകടശേഷം ലോറി നിര്‍ത്താതെ പോയതോടെയാണ് ദുരൂഹത ഉയര്‍ന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ അപകടത്തിൽ സംശയവുമായി രംഗത്തുവരികയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വാഹനം കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെ സിസിടിവിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനാപകടം മാത്രമാണെന്ന നിഗമനത്തിൽ എത്തിയത്.
നിരവധി ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകരും ഇതിനെതിരെ ആരോപണമുന്നയിച്ചിരുന്നു. ലോറിയിൽ ലോഡ് എടുത്തത് മുതലുള്ള സഞ്ചാര വിവരവും പോലീസ് ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ വ്യക്തത വരുത്തുന്നതിന് ഇന്നലെ കൂടുതൽ സാക്ഷികളുടെ മൊഴിയും പോലീസ് രേഖപ്പെുടുത്തി. ഡ്രൈവറുടെമൊഴി പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയെന്നാണ് പോലീസിന് ഉദ്ധരിച്ച് ഏഷ്യാനെറ്റ് ഓണ്‍ലൈൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read : കിഴക്കമ്പലത്തിന് പുറത്തേക്ക് മിന്നും വിജയവുമായി ട്വന്റി 20; നിയമസഭാ തെരഞ്ഞെടുപ്പിൽ നിര്‍ണ്ണായകമാകുമോ; അറിയേണ്ട അഞ്ചു കാര്യങ്ങള്‍
താന്‍ അക്രമിക്കപ്പെടുമോ എന്ന ഭയത്തിലാണ് ലോറി നിര്‍ത്താതെ പോയത് എന്നാണ് ഡ്രൈവറുടെ മൊഴി. അതേസമയം, അത്തരത്തിൽ ഒരു അപകടമേ ഉണ്ടായതായി താൻ അറിഞ്ഞിട്ടില്ലെന്നാണ് ലോറി ഉടമയുടെ മൊഴി. ഈ മൊഴികളിലെ വൈരുദ്ധ്യവും പോലീസ് പരിശോധിക്കും. ലോറി ഡ്രൈവര്‍ ജോയിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.