തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ തിരുവനന്തപുരത്ത് വെട്ടിക്കൊന്നു. ജയിൽ നിന്ന് പുറത്തിറങ്ങിയ നരവാമൂട് സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. ഇയാൾ കാപ്പ കേസ് പ്രതി കൂടിയാണ്. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്.
പ്രദേശത്തെ ഒരു ഹോളോബ്രിക്സ് നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് അനിലിൻ്റെ മൃതദേഹം കണ്ടെത്തിയത്. വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. രാത്രിയിൽ എത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് റിപ്പോർട്ട്. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കാപ്പ നിയമം ചുമത്തി വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന അനിൽ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിക്കുകയും തുടർന്ന് ഒളിവിൽ പോകുകയും ഹോളോബ്രിക്സ് നിർമ്മാണ കേന്ദ്രത്തിൽ രഹസ്യമായി കഴിയുകയുമായിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത്.
കൊലപാതകക്കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ അനീഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നാല് വധശ്രമക്കേസിലും കവർച്ചാ കേസുകളിലും പ്രതിയാണ് അനീഷ്.
പ്രദേശത്തെ ഒരു ഹോളോബ്രിക്സ് നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് അനിലിൻ്റെ മൃതദേഹം കണ്ടെത്തിയത്. വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. രാത്രിയിൽ എത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് റിപ്പോർട്ട്. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കാപ്പ നിയമം ചുമത്തി വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന അനിൽ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിക്കുകയും തുടർന്ന് ഒളിവിൽ പോകുകയും ഹോളോബ്രിക്സ് നിർമ്മാണ കേന്ദ്രത്തിൽ രഹസ്യമായി കഴിയുകയുമായിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത്.
കൊലപാതകക്കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ അനീഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നാല് വധശ്രമക്കേസിലും കവർച്ചാ കേസുകളിലും പ്രതിയാണ് അനീഷ്.