ആപ്പ്ജില്ല

പെൺകുട്ടി പിറന്നതിലെ നിരാശ; 40 ദിവസം പ്രായമുള്ള കുട്ടിയെ മാതാപിതാക്കൾ കിണറ്റിലെറിഞ്ഞ് കൊന്നു

തനുശ്രീയെന്ന 40 ദിവസം പ്രായമുള്ള കൂട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ ചന്ദ്രശേഖര്‍ ഭട്ട്, അമ്മ പ്രിയങ്ക എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

Samayam Malayalam 8 Aug 2020, 5:50 pm
കർവാർ: ഉത്തര കന്നഡയിൽ 40 ദിവസം പ്രായമുള്ള കുട്ടിയെ മാതാപിതാക്കൾ കിണറ്റിലെറിഞ്ഞ് കൊന്നു. പെൺകുട്ടി പിറന്നതിലെ നിരാശയാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉത്തര കന്നഡയിലെ സിർസിയിലെയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തനുശ്രീയെന്ന കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.
Samayam Malayalam karnataka couple drowns 40 day old infant to death
പെൺകുട്ടി പിറന്നതിലെ നിരാശ; 40 ദിവസം പ്രായമുള്ള കുട്ടിയെ മാതാപിതാക്കൾ കിണറ്റിലെറിഞ്ഞ് കൊന്നു


സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളായ ചന്ദ്രശേഖര്‍ ഭട്ട്, പ്രിയങ്ക എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റസമതം നടത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രിയങ്കയുടെ സഹോദരൻ അഭിഷേക് ജഗദീഷാണ് സഹോദരിയുടെ കുട്ടിയുടെ കൊലപാതകത്തെ സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ഇതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

Also Read: 'ആണ്‍കുഞ്ഞ് ജനിക്കാത്തത് കുറ്റം'; അമ്മ പെണ്‍മക്കളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കി

രാജീവ് നഗറിൽ താമസിക്കുന്ന അഭിഷേക് സിർസി യെല്ലാപുര പോലീസിൽ സഹോദരിയുടെ കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രശേഖർ ഭട്ടും പ്രിയങ്കയും പിടിയിലാകുന്നത്. ഓഗസ്റ്റ് രണ്ടിനാണ് കൊലപാതകം നടന്നത്. പുലര്‍ച്ചെ രണ്ടരയോടെ ഉണർന്ന പ്രിയങ്ക കുട്ടിയെ കാണാനില്ലെന്ന് പറയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തനുശ്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന അഭിഷേകിന്‍റെ പരാതി രജിസ്റ്റർ ചെയ്ത പോലീസ് തട്ടിക്കൊണ്ടുപോകുന്നതിനുള്ള സാധ്യത മുൻ നിർത്തിയായിരുന്നു അന്വേഷണം നടത്തിയത്. ഇതിനിടയിലാണ് പോലീസിന് കുട്ടിയുടെ മാതാപിക്കാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ദമ്പതികൾ കുടുംബാംഗങ്ങൾക്ക് ഇതിൽ പങ്കില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്