ആപ്പ്ജില്ല

നിര്‍ത്താതെ അതിക്രമം, യാത്രക്കാര്‍ അനങ്ങിയില്ല; പോലീസിനു മുന്നിൽ മലയാളിയുടെ മുഖത്തടിച്ച് യുവതി

ഇത്തരത്തിൽ മോശമായ അനുഭവമുണ്ടായെങ്കിലും ആരും തന്നെ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്. തുടർന്ന്, ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇടുകയായിരുന്നു. ഇതോടെ പോലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മലയാളി പിടിയിലാകുന്നത്.

Samayam Malayalam 22 Jan 2021, 9:29 am
മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. കാസര്‍കോട് കുമ്പള സ്വദേശി ഹുസൈനാണ് പോലീസ് പിടിയിലായിരിക്കുന്നത്.
Samayam Malayalam molesting
അറസ്റ്റിലായ ഹുസൈൻ


കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. യാത്രക്കിടെ അടുത്തിരുന്ന ഹുസൈൻ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുകയായിരുന്നു. മംഗളൂരു പെര്‍ളകട്ട മുതൽ പന്വേൽ വരെയുള്ള ദൂരമാണ് മലയാളിയായ യുവാവിന്റെ പീഡനം യുവതി നേരിട്ടത്.

ഒരു കൈയിൽ ഫോണ്‍ ചെയ്യുകയും മറ്റൊരു കൈകൊണ്ട് തന്റെ ശരീരത്തിൽ സ്പര്‍ശിക്കുകയുമായിരുന്നു. തുടര്‍ന്ന് അൽപ്പം മാറി ഇരുന്നെങ്കിലും ഇയാളും ഒപ്പം ഇരുന്നു. പിന്നീട് താൻ ബഹളമുണ്ടാക്കുകയും ചെയ്തു. ആ സമയത്ത് തന്നോട് ക്ഷമ പറഞ്ഞതായും ഇന്‍സ്റ്റാഗ്രാമിൽ യുവതി കുറിക്കുന്നു. പിന്നീട് സീറ്റ് മാറി ഇരുന്നെങ്കിലും മൂന്ന് സ്റ്റോപ്പ് കഴിഞ്ഞതോടെ ഇയാള്‍ വീണ്ടും തന്റെ അടുത്ത് തന്നെ വന്നിരിക്കുകയായിരുന്നു. വീണ്ടും പഴയ പരിപാടി തുടരുകയും ചെയ്തു. ഈ സമയത്ത് കാലിയായി കിടന്നിരുന്ന പുരുഷന്മാരുടെ സീറ്റിലേക്ക് മാറുവാന്‍ ആവശ്യപ്പെട്ടെങ്കിലും അയള്‍ അതിന് തയ്യാറായിരുന്നില്ലെന്നും യുവതി കുറിക്കുന്നു.

ഇത്തരത്തിൽ മോശമായ അനുഭവമുണ്ടായതോടെ പ്രതികരിച്ചെങ്കിലും സഹയാത്രികരോ ബസ് ജീവനക്കാരോ അനങ്ങിയില്ല. തുടര്‍ന്ന് ഹുസൈന്റെ ചിത്രം പകര്‍ത്തുകയും ചെയ്തു. ഇതിന് ധിക്കാരത്തോടെ തന്നെ ഹുസൈൻ പോസ് ചെയ്തു കൊടുക്കുകയും ചെയ്തു.

ബസിൽ നിന്നും പുറത്തിറങ്ങിയ യുവതി ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറം ലോകത്തോട് പറയുകയും ചെയ്തു. ഇതോടെ പോലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ മലയാളി പിടിയിലാകുന്നത്.

പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നിൽ ഹാജരാക്കിയപ്പോള്‍ രോഷാകുലയായ യുവതി പോലീസ് കമ്മീഷണറുടെ മുന്നിൽ എത്തിയ പ്രതിയുടെ കരണത്തടിക്കുകയും ചെയ്തു. ഈ വീഡിയോയും ഇന്‍സ്റ്റാഗ്രാമിൽ അടക്കം വൈറലായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്