മുംബൈ: നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ച നടത്താൻ എത്തിയ സംഘത്തിന്റെ വെടിയേറ്റ് മലയാളി ഉദ്യോഗസ്ഥൻ മരിച്ചു. മാവേലിക്കര അറുനൂറ്റിമംഗലം മുറിയായിക്കര ബ്ലസ് ഭവനിൽ സാജു സാമുവേൽ (29) ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. സാജുവിന്റെ വയറ്റിലും നെഞ്ചിലുമായി മൂന്ന് പ്രാവശ്യം വെടിയേറ്റു. മുത്തൂറ്റ് ഫിനാൻസിന്റെ മുംബൈ ശാഖയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു സാജു. നാസിക് ശാഖയിൽ ഓഡിറ്റിങ്ങിന് പോയപ്പോഴാണ് ആക്രമണമുണ്ടായത്. ഇന്നലെ പകൽ പതിനൊന്നരയായോടെയാണ് ബൈക്കിലെത്തിയ അഞ്ചംഗ സംഘം ബാങ്ക് ജീവനക്കാർക്ക് നേരെ ആക്രമണം നടത്തിയത്. സംഘം ബാങ്കിലേക്ക് ഇടിച്ചു കയറി ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ശേഷം ലോക്കറുകളുടെ താക്കോൽ ആവശ്യപ്പെട്ടു.
സാജുവിനൊപ്പം മുംബൈ ശാഖയിൽ നിന്ന് പോയ മലയാളി ജീവനക്കാരൻ കൈലാഷ് ജയ (22)നും നാസിക് ശാഖാ മാനേജർ സി.ബി ദേശ്പാണ്ഡെ (64) ക്കും ഒരു സുരക്ഷാ ജീവനക്കാരനും ആക്രമണത്തിൽ പരിക്കേറ്റു. സാജു വെടിയേറ്റ് തൽക്ഷണം മരിച്ചു. ആക്രമണ സമയത്ത് ബാങ്കിൽ അഞ്ച് ജീവനക്കാരും എട്ട് ഇടപാടുകാരും ഉണ്ടായിരുന്നു.
ലോക്കർ താക്കോൽ കൊടുക്കാൻ വിസമ്മതിച്ച ജീവനക്കാരെ അക്രമികൾ മർദ്ദിച്ചു. സാജു അക്രമികളെ തിരിച്ചു മർദ്ദിക്കുകയും അപായമണി മുഴക്കുകയും ചെയ്തു. കൈലാഷും സാജുവും നാസിക് ശാഖയിൽ ഓഡിറ്റിങ് നടത്താൻ എത്തിയതായിരുന്നു. സാജുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ജെയ്സിയാണ് സാജുവിന്റെ ഭാര്യ.ഒമ്പത് മാസം പ്രായമുള്ള ആൺകുഞ്ഞുണ്ട്.
സാജുവിനൊപ്പം മുംബൈ ശാഖയിൽ നിന്ന് പോയ മലയാളി ജീവനക്കാരൻ കൈലാഷ് ജയ (22)നും നാസിക് ശാഖാ മാനേജർ സി.ബി ദേശ്പാണ്ഡെ (64) ക്കും ഒരു സുരക്ഷാ ജീവനക്കാരനും ആക്രമണത്തിൽ പരിക്കേറ്റു. സാജു വെടിയേറ്റ് തൽക്ഷണം മരിച്ചു. ആക്രമണ സമയത്ത് ബാങ്കിൽ അഞ്ച് ജീവനക്കാരും എട്ട് ഇടപാടുകാരും ഉണ്ടായിരുന്നു.
ലോക്കർ താക്കോൽ കൊടുക്കാൻ വിസമ്മതിച്ച ജീവനക്കാരെ അക്രമികൾ മർദ്ദിച്ചു. സാജു അക്രമികളെ തിരിച്ചു മർദ്ദിക്കുകയും അപായമണി മുഴക്കുകയും ചെയ്തു. കൈലാഷും സാജുവും നാസിക് ശാഖയിൽ ഓഡിറ്റിങ് നടത്താൻ എത്തിയതായിരുന്നു. സാജുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ജെയ്സിയാണ് സാജുവിന്റെ ഭാര്യ.ഒമ്പത് മാസം പ്രായമുള്ള ആൺകുഞ്ഞുണ്ട്.