കോട്ടയം: കെവിൻ വധക്കേസിൽ ഒന്നാം പ്രതിയുൾപ്പെടെ പന്ത്രണ്ട് പ്രതികളെ സാക്ഷി തിരിച്ചരിഞ്ഞു. തട്ടുകട നടത്തുന്ന ബിജുവാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27 പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായി ബിജു മൊഴി നൽകി. പ്രതികളുമായി തട്ടുകടയിൽവെച്ച് തർക്കം ഉണ്ടായതായും ഷാനു ചാക്കോയാണ് ഭക്ഷണത്തിന്റെ പണം നൽകിയതെന്നും ബിജു മൊഴി നൽകി. കെവിനുമായുള്ള വിവാഹശേഷം നീനു താമസിച്ചിരുന്ന ഹോസ്റ്റലിലെ നടത്തിപ്പുകാരൻ ബെന്നി ജോസഫും പ്രതികൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. കെവിനും മുഖ്യസാക്ഷി അനീഷും ചേർന്നാണ് നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചതെന്നും ഒരു വർഷത്തെ താമസ സൌകര്യമാണ് ആവശ്യപ്പെട്ടതെന്നും ബെന്നി മൊഴി നൽകി.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലിൽ എത്തിയതായും ബെന്നി കോടതിയിൽ വ്യക്തമാക്കി. നീനുവിനെ പ്രതികൾക്ക് നൽകിയാൽ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികൾ പറഞ്ഞതായി സന്തോഷ് ബെന്നിയോട് പറഞ്ഞു. എന്നാൽ കെവിനോ അനീഷോ എത്താതെ നീനുവിനെ വിടില്ലെന്ന് പറഞ്ഞതായും ബെന്നി മൊഴി നൽകി. ഗാന്ധിനഗർ പോലീസ് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ആറാം സാക്ഷി മൊഴി നൽകിയിട്ടുണ്ട്.
ഇതര ജാതിയിൽപ്പെട്ട നീനുവിനെ വിവാഹം കഴിച്ചതിനെത്തുടർന്നുള്ള ദുരഭിമാനമാണ് കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം ഉൾപ്പെടെ പ്രതികൾക്കെതിരെ 10 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂൺ ആറുവരെ തുടർച്ചയായാണ് കേസിൽ വിചാരണ നടക്കുക.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലിൽ എത്തിയതായും ബെന്നി കോടതിയിൽ വ്യക്തമാക്കി. നീനുവിനെ പ്രതികൾക്ക് നൽകിയാൽ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികൾ പറഞ്ഞതായി സന്തോഷ് ബെന്നിയോട് പറഞ്ഞു. എന്നാൽ കെവിനോ അനീഷോ എത്താതെ നീനുവിനെ വിടില്ലെന്ന് പറഞ്ഞതായും ബെന്നി മൊഴി നൽകി. ഗാന്ധിനഗർ പോലീസ് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ആറാം സാക്ഷി മൊഴി നൽകിയിട്ടുണ്ട്.
ഇതര ജാതിയിൽപ്പെട്ട നീനുവിനെ വിവാഹം കഴിച്ചതിനെത്തുടർന്നുള്ള ദുരഭിമാനമാണ് കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം ഉൾപ്പെടെ പ്രതികൾക്കെതിരെ 10 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂൺ ആറുവരെ തുടർച്ചയായാണ് കേസിൽ വിചാരണ നടക്കുക.