ആപ്പ്ജില്ല

തൃശൂരിൽ വൻ സ്വർണവേട്ട; പിടിച്ചെടുത്തവയിൽ 1900 അമേരിക്കൻ ഡോളറും 2 കോടി രൂപയും

തമിഴ്‌നാട്ടിൽ നിന്ന് കള്ളക്കടത്ത് വഴി കൊണ്ടു വന്ന സ്വർണമാണ് സംഘം ഉരുക്കി വിറ്റത്. 123 കിലോ സ്വർണം കസ്റ്റംസ് റെയ്‌ഡിൽ പിടികൂടി. സ്വർണം നിർമിക്കുന്ന 23 വീടുകളിലും റെയിൽവേസ്റ്റേഷനിലും ബസ് സ്റ്റാൻഡിലും റെയ്‌ഡ്‌ നടത്തി.

Samayam Malayalam 17 Oct 2019, 10:29 am
തൃശൂർ: നൂറോളം ഉദ്യോഗസ്ഥർ ചേർന്ന് ഇന്നലെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ കൃടുങ്ങിയത് 17 പേർ. ചെന്നൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച സ്വർണം ഉരുക്കി ആഭരണങ്ങളാക്കി വിൽക്കുന്ന സംഘമാണ് കൊച്ചി കസ്റ്റംസിന്റെ പിടിയിലായത്. കള്ളക്കടത്ത് സ്വർണമാണ് ഇവർ ആഭരണങ്ങൾ ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Samayam Malayalam gold smuggling


123 കിലോഗ്രാം സ്വർണം 2 കോടി രൂപയുടെ ഇന്ത്യൻ കറൻസി, 2 വാഹനങ്ങൾ, 1900 അമേരിക്കൻ ഡോളർ എന്നിവയാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു.ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കൂടാതെ സ്വർണം നിർമിക്കുന്ന 23 വീടുകളിലും മിന്നൽ പരിശോധന നടത്തി. തമിഴ്‌നാട്ടിൽ നിന്ന് സ്വർണം എത്തിച്ച ശേഷം ആഭരണങ്ങളാക്കി സംസ്ഥാനത്തിന് പുറത്തേക്ക് എത്തിക്കുന്ന ശൃംഖലയിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്.

ഇത്തരത്തിൽ സ്വർണം എത്തിച്ച് ആഭരണമാക്കി വിൽക്കുന്നവരുടെ ലക്ഷ്യം നികുതി വെട്ടിപ്പാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു വീട്ടിൽ നിന്ന് അമ്പത് കോടി രൂപയോളം വില വരുന്ന മുപ്പത് കിലോഗ്രാം സ്വർണം കസ്റ്റംസ് റെയ്‌ഡിൽ പിടിച്ചെടുത്തു. സ്വർണം പല സ്ഥലങ്ങളിൽ നിന്നെത്തിച്ച് വലിയ തോതിൽ ഉരുക്കി ആഭരണങ്ങളാക്കി സംസ്ഥാനത്തിന് പുറത്ത് വിൽപന നടത്തുന്നുവെന്ന സൂചനയെ തുടർന്നാണ് കസ്റ്റംസ് റെയ്‌ഡ്‌ നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്