ആപ്പ്ജില്ല

'പാമ്പിൻ്റെ ഫണത്തിൽ പിടിച്ചു കടിപ്പിച്ചു'; സൂരജിനെ കുടുക്കിയത് അമിതാഭിനയം; ഉത്ര കേസിൽ വിധി ഇന്ന്

കൊല്ലം അഞ്ചലിൽ യുവതി പാമ്പുകടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ ഭര്‍ത്താവ് സൂരജിനെതിരെ ഇന്ന് കോടതി വിധി പറയും. കൊല്ലം അഡീണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.

Samayam Malayalam 11 Oct 2021, 9:31 am
കൊല്ലം: 2020 മയെ് ആറിനു രാത്രിയാണ് അ‌ഞ്ചൽ ഏറം സ്വദേശി ഉത്ര(25)യ്ക്ക് പാമ്പുകടിയേൽക്കുന്നത്. പിറ്റേന്ന് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്ര ഉറങ്ങിക്കിടക്കവേ ഭര്‍ത്താവ് സൂരജ് മൂര്‍ഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചെന്നാണ് കേസ്. സൂരജ് ക്രൂരനും അതിസമര്‍ഥനുമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ഹരിശങ്കര്‍ പറയുന്നത്. കേസിൽ ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥൻ പറ‍ഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. സെഷൻസ് കോടതി ജഡ്ജി എം മനോജാണ് വിധി പറയുന്നത്. സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് കേസിൽ വിധി വരുന്നത്.
Samayam Malayalam kollam court to sentence verdict in uthra murder case against accused husband sooraj today case details
'പാമ്പിൻ്റെ ഫണത്തിൽ പിടിച്ചു കടിപ്പിച്ചു'; സൂരജിനെ കുടുക്കിയത് അമിതാഭിനയം; ഉത്ര കേസിൽ വിധി ഇന്ന്



​ഒന്നര മാസത്തിനുള്ളിൽ രണ്ട് പാമ്പുകടി

വ്യക്തമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടപ്പാക്കിയതെങ്കിലും പ്രതിയുടെ വിശദീകരണത്തിലുള്ള വിശ്വാസക്കുറവും അമിതാഭിനയവുമാണ് സൂരജിനെതിരെ ഉത്രയുടെ വീട്ടുകാര്‍ സംശയമുയര്‍ത്താൻ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തവണ പാമ്പുകടിച്ചെങ്കിലും മരണത്തിൽ നിന്ന് അത്ഭുതരമായി രക്ഷപെട്ട ഉത്രയെെ ഒന്നര മാസത്തിനുള്ളിൽ വീണ്ടും പാമ്പുകടിയ്ക്കുകയായിരുന്നു. മകള്‍ക്കും തനിക്കുമൊപ്പം വീടിൻ്റെ മുകള്‍നിലയിലെ കിടപ്പുമുറിയിൽ കിടന്നുറങ്ങുകയായിരുന്ന ഉത്രയെ ജനലിലൂടെ കയറിയ പാമ്പ് കൊത്തിയതെന്നും അങ്ങനെയാണ് മരണം സംഭവിച്ചതെന്നുമായിരുന്നു സൂരജ് വിശദീകരിച്ചത്. തുടക്കത്തിൽ കുടുംബം ഇക്കാര്യം വിശ്വസിച്ചെങ്കിലും പിന്നീട് ഇക്കാര്യത്തിൽ സംശയ ഉയരുകയായിരുന്നു.

​സൂരജിൻ്റെ പെരുമാറ്റത്തിൽ സംശയം

ഉത്രയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ സൂരജ് നടത്തിയ ചില അമിതാഭിനയങ്ങലായിരുന്നു ഇതിനു വഴിവെച്ചത്. കൂടാതെ പാമ്പുകളെ കൈകാര്യം ചെയ്ത് സൂരജിനു മുൻപരിചയമുണ്ടന്ന കാര്യം കൂടി കൂട്ടി വായിച്ചതോടെ ഉത്രയുടെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. ലോക്കൽ പോലീസിനെ സമീപിച്ചെങ്കിലും അന്വേഷണം വഴിതെറ്റുകയാണെന്നു കണ്ടതോടെ പരാതിയുമായി വീട്ടുകാര്‍ കൊട്ടാരക്കര റൂറൽ എസ് പി ഹരിശങ്കറിനെ സീപിച്ചു. തുടര്‍ന്ന് നിരവധി കേസുകള്‍ അന്വേഷിച്ചു തെളിയിച്ച ജില്ലാ ക്രൈം ബ്രാഞ്ചിലെ ഡിവൈഎസ്പി എ അശോകൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സൂരജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ദേഹത്തേയ്ക്ക് കുടഞ്ഞിട്ടെങ്കിലും പാമ്പ് കടിച്ചില്ല

ഉത്ര മരിക്കുന്നതിനു മുൻപ് 2020 മാര്‍ച്ചിൽ സൂരജിൻ്റെ അടൂിലെ വീട്ടിൽ വെച്ച് ഉത്രയെ അണലി കടിച്ചിരുന്നെങ്കിലും രക്ഷപെട്ടിരുന്നു. ഈ സംഭവവും താനാണ് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് സൂരജ് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഈ പാമ്പുകടിയുടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു ഉത്രയെ മൂര്‍ഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചത്. സംശയം ഒഴിവാക്കാനായി ഉത്രയുടെ വീട്ടിൽ വെച്ചായിരുന്നു കൊല നടത്തിയത്. തലേന്നു കിടക്കുന്നതിനു മുൻപു തന്നെ ജ്യൂസിൽ മയക്കുമരുന്ന് നല്‍കി ഉത്രയെ കുടിപ്പിച്ചിരുന്നു. തുടര്‍ന്ന് കാറിലെ ബാഗിള്‍ സൂക്ഷിച്ചിരുന്ന പാമ്പിനെ മുറിയിലെത്തിച്ചു പുറത്തെടുത്ത ശേഷം ഉത്രയുടെ ദേഹത്തേയ്ക്ക് കുടഞ്ഞിടുകയായിരുന്നു. എന്നാൽ പാമ്പ് ഉത്രയെ കടിക്കാതെ വന്നതോടെ പാമ്പിൻ്റെ ഫണത്തിൽ പിടിച്ചു ബലമായി ഉത്രയുടെ ശരീരത്തിൽ കടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയിലെ അലമാരയുടെ അടിയിലേയ്ക്ക് പാമ്പിനെ വലിച്ചെറിഞ്ഞു. തന്നെയും പാമ്പ് കടിക്കുമോ എന്നു ഭയപ്പെട്ട സൂരജ് രാത്രി മുഴുവൻ ഉറങ്ങാതെ മൃതദേഹത്തിനൊപ്പം കട്ടിലിൽ തന്നെ കഴിച്ചു കൂട്ടിയെന്നും പോലീസിനു മൊഴി ലഭിച്ചു.

കണ്ണൂരിൽ നവരാത്രി ആഘോഷം കളറാക്കാൻ ബൊമ്മക്കൊലു ഒരുങ്ങി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്